Webdunia - Bharat's app for daily news and videos

Install App

ആദ്യം ഓസ്‌ട്രേലിയ പിന്നെ ന്യൂസിലാന്‍ഡ്, വിദേശ മാര്‍ക്കറ്റുകളില്‍ വിജയക്കൊടി പാറിക്കാന്‍ മമ്മൂട്ടിയുടെ കാതല്‍

കെ ആര്‍ അനൂപ്
ശനി, 2 ഡിസം‌ബര്‍ 2023 (12:29 IST)
മമ്മൂട്ടിയും ജ്യോതികയും പ്രധാന കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത ചിത്രമാണ് കാതല്‍. ഇപ്പോഴിതാ ചിത്രം ഓസ്‌ട്രേലിയന്‍ റിലീസിന് ഒരുങ്ങുകയാണ്.സ്വവര്‍ഗാനുരാഗം പ്രമേയമാക്കുന്ന സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നവംബര്‍ 23ന് കേരളത്തില്‍ റിലീസ് ചെയ്ത ചിത്രത്തിന് ഗള്‍ഫ് രാജ്യങ്ങളില്‍ പ്രദര്‍ശനനുമതി നിഷേധിച്ചിരുന്നു. ഡിസംബര്‍ ഏഴിനാണ് സിനിമയുടെ ഓസ്‌ട്രേലിയന്‍ റിലീസ്. 
 
ബിഗ് ബജറ്റ് ഹിന്ദി, തെലുങ്ക് സിനിമകളുടെ വിതരണക്കാരായ സതേണ്‍ സ്റ്റാര്‍ ആണ് സിനിമയുടെ ഓസ്‌ട്രേലിയന്‍ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. വലിയൊരു തുകയ്ക്കാണ് വിതരണ അവകാശം വിറ്റുപോയത്. അടുത്തകാലത്തായി ഇറങ്ങിയ മമ്മൂട്ടി ചിത്രങ്ങള്‍ ഓസ്‌ട്രേലിയയില്‍ വിജയം സ്വന്തമാക്കിയിരുന്നു. ഈ നേട്ടം തന്നെയാണ് മലയാള സിനിമ വിതരണം ചെയ്യാന്‍ തങ്ങളെ പ്രേരിപ്പിച്ചതെന്ന് സതേണ്‍ സ്റ്റാര്‍ ഡയറക്ടര്‍ അശ്വിന്‍ പറഞ്ഞു. ആദ്യം 25 തിയേറ്ററുകളിലാണ് പ്രദര്‍ശിപ്പിക്കുക. തൊട്ടടുത്ത ആഴ്ചയില്‍ സ്‌ക്രീന്‍ കൗണ്ട് വര്‍ദ്ധിപ്പിക്കും. ഡിസംബര്‍ 14ന് ന്യൂസിലാന്‍ഡിലും റിലീസ് ഉണ്ട്.
 
  
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

അടിക്ക് തിരിച്ചടി; കീവില്‍ ആക്രമണം നടത്താന്‍ റഷ്യ ഉപയോഗിച്ചത് 400 ഡ്രോണുകള്‍, മരണം ആറ്

ജി സെവന്‍ ഉച്ചക്കോടിയില്‍ മോദിയെ ക്ഷണിച്ച് കനേഡിയന്‍ പ്രധാനമന്ത്രി; ട്രംപുമായി കൂടിക്കാഴ്ച നടത്തും

Covid-19 Cases in India: കുതിച്ച് കോവിഡ് കേസുകള്‍, രാജ്യത്ത് 5,364 രോഗികള്‍; കേരളത്തില്‍ രണ്ട് മരണം

Asif Ali: ഷൈനിനെ കുറ്റപ്പെടുത്തിയിട്ടുണ്ട്, പക്ഷെ ഇപ്പോള്‍ വേണ്ടത് പിന്തുണ: ആസിഫ് അലി

ഈദ് ആഘോഷത്തിനിടയിലും ഇസ്രയേലിന്റെ മനുഷ്യകുരുതി; ഗാസയില്‍ 42 പേര്‍ കൂടി കൊല്ലപ്പെട്ടു

അടുത്ത ലേഖനം
Show comments