5 മണിക്കൂര്‍ ആയിരുന്നു സിനിമ, നല്ല സീനുകളെല്ലാം ഒഴിവാക്കി: ഗെയിം ചേഞ്ചർ ഇനിയും നന്നാക്കാമായിരുന്നുവെന്ന് ഷങ്കർ

നിഹാരിക കെ.എസ്
ബുധന്‍, 15 ജനുവരി 2025 (15:02 IST)
തെലുങ്ക് സിനിമയില്‍ ഈ വര്‍ഷത്തെ വലിയ ഡിസാസ്റ്റര്‍ ആയി മാറുകയാണ് ശങ്കര്‍ ചിത്രം ‘ഗെയിം ചേഞ്ചര്‍’. രാം ചരണ്‍ നായകനായ പൊളിറ്റിക്കല്‍ ത്രില്ലറിന് ആദ്യ ദിനം തന്നെ തിയേറ്ററിൽ കാലിടറുകയായിരുന്നു. ഷങ്കർ എന്ന സംവിധായകന്റെ കരിയറിലെ അടുപ്പിച്ച് ഉള്ള മൂന്നാമത്തെ പരാജയ ചിത്രമാണിത്. താന്‍ ഗെയിം ചേഞ്ചറില്‍ നിരാശനാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ ശങ്കര്‍ ഇപ്പോള്‍. സിനിമ ഇനിയും നന്നാക്കാമായിരുന്നു എന്നാണ് ശങ്കര്‍ പറയുന്നത്.
 
'എല്ലാ ഫിലിം മേക്കേഴ്സിനും അങ്ങനെയാണ്, പൂര്‍ണ തൃപ്തി ഉണ്ടാകില്ല, സിനിമ ഇനിയും നന്നാക്കാമായിരുന്നുവെന്ന് തോന്നും. ഗെയിം ചേഞ്ചറിന്റെ ഔട്ട്പുട്ടില്‍ ഞാന്‍ പൂര്‍ണ്ണമായി തൃപ്തനല്ല, കുറച്ചുകൂടി നന്നാക്കാമായിരുന്നു. സമയ പരിമിതി മൂലം പല നല്ല സീനുകളും ട്രിം ചെയ്തിട്ടുണ്ട്. സിനിമയുടെ ആകെ ദൈര്‍ഘ്യം 5 മണിക്കൂറില്‍ കൂടുതലുണ്ട്', എന്നാണ് ശങ്കര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്.
 
അതേസമയം, ജനുവരി 10ന് ആണ് ഗെയിം ചേഞ്ചര്‍ റിലീസ് ചെയ്തത്. ചിത്രം തിയേറ്ററുകളിലെത്തി ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ഓണ്‍ലൈനില്‍ ചോര്‍ന്നിരുന്നു. ബോളിവുഡ് താരം കിയാര അഡ്വാനിയാണ് ചിത്രത്തില്‍ നായികയായത്. അഞ്ജലി, ജയറാം, എസ് ജെ സൂര്യ, സുനില്‍, ശ്രീകാന്ത്, സമുദ്രക്കനി, നാസര്‍ തുടങ്ങിയ തുടങ്ങിയവരും ചിത്രത്തില്‍ എത്തിയിരുന്നു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

December Bank Holidays

തദ്ദേശ തിരഞ്ഞെടുപ്പ്: സ്വകാര്യ മേഖലയിലുള്ളവര്‍ക്കും വോട്ട് ചെയ്യാന്‍ വേതനത്തോടുകൂടിയ അവധി

മസാല ബോണ്ട് ഇടപാട്: മുഖ്യമന്ത്രി പിണറായി വിജയനും തോമസ് ഐസക്കിനും ഇഡി നോട്ടീസ്

ഡിറ്റ് വാ ചുഴലിക്കാറ്റ്: ശ്രീലങ്കയില്‍ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമായി 334 പേര്‍ മരിച്ചു, 400ലധികം പേരെ കാണാതായി

എല്ലാ തീരുമാനത്തിനും കൂട്ടുത്തരവാദിത്വം ഉണ്ട്: ശബരിമല സ്വര്‍ണകൊള്ളക്കേസില്‍ പ്രതികരണവുമായി എ പത്മകുമാര്‍

അടുത്ത ലേഖനം
Show comments