Pet Detective First Response: ചിരിയുടെ പൊരിപൂരം; തിയേറ്ററുകളിൽ പൊട്ടിച്ചിരിയുമായി ദി പെറ്റ് ഡിറ്റക്ടീവ്

നിഹാരിക കെ.എസ്
വ്യാഴം, 16 ഒക്‌ടോബര്‍ 2025 (14:20 IST)
തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി ഷറഫുദ്ദീൻ നായകനായി എത്തിയ ദി പെറ്റ് ഡിറ്റക്ടീവ്. തുടക്കം മുതൽ അവസാന വരെ ഫൺ മൂഡിൽ പോകുന്ന ചിത്രം പ്രേക്ഷകർ ഏറ്റെടുക്കുമെന്ന് ഉറപ്പ്. തിയേറ്ററുകളിൽ പൊട്ടിച്ചിരിയുടെ മേളം തീർക്കുകയാണ് സിനിമയെന്നതാണ് റിപ്പോർട്ട്. 
 
കൂടുതൽ ലോജിക് ആലോചിക്കാതെ രണ്ട് മണിക്കൂർ ഒരു കോമഡി സ്ട്രെസ്സ് ബസ്റ്റർ കാണാൻ ഇഷ്ടമുള്ളവർക്ക് ധൈര്യമായി ടിക്കറ്റ് എടുക്കാമെന്നും നല്ല എന്റെർറ്റൈനെർ ആണെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.
 
ഷറഫുദ്ദീൻ എപ്പോഴത്തെയും പോലെ കലക്കിയെന്നും വിജയരാഘവൻ, അനുപമ പരമേശ്വരൻ അവരുടെ റോളുകൾ ഗംഭീരമായി ചെയ്‌തുവെന്നും അഭിപ്രായങ്ങൾ ഉണ്ട്. ടെക്നിക്കലി വളരെ മികച്ച രീതിയിൽ തന്നെ ചിത്രം ഒരുക്കിയതിനാൽ ആസ്വാദനം ഏറെ രസകരവും മനോഹരവുമായിട്ടുണ്ട്. ട്രെയ്‌ലർ പോലെ തന്നെ സിനിമയും വളരെ വേഗത്തിലാണ് പോകുന്നത്. ലാഗ് ഇല്ലാതെ ഒരു പോപ്‌കോൺ എന്റെർറ്റൈനെർ അനുഭവം തന്നെയാണ് ദി പെറ്റ് ഡിറ്റക്ടീവ് എന്നും പ്രേക്ഷകർ പറയുന്നു.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

Lokah and Kantara: ലോകയും കാന്താരയും ജയിക്കുന്നതിൽ സന്തോഷം, പക്ഷേ തമിഴ് സിനിമ കൂപ്പുകുത്തുന്നതിൽ നിരാശ: ടി രാജേന്ദർ

Navya Nair: 'നീ മഞ്ജു വാര്യർക്കും സംയുക്ത വർമയ്ക്കുമൊപ്പം കസേരയിട്ടിരിക്കുന്ന നടിയാകും': നവ്യയെ തേടിയെത്തിയ കത്ത്

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

എല്ലാം കാണുക

ഏറ്റവും പുതിയത്

Diwali Wishes in Malayalam: ദീപാവലി ആശംസകള്‍ മലയാളത്തില്‍

ചാര്‍ളി കിര്‍ക്കിന്റെ മരണം ആഘോഷിച്ച് സോഷ്യല്‍ മീഡിയ പോസ്റ്റ്, 6 പേരുടെ വിസ റദ്ദാക്കി യുഎസ്

എണ്ണ ഇറക്കുമതി ചെയ്യുന്നതിനുള്ള പ്രതിഫലത്തിന്റെ ഒരു ഭാഗം ഇന്ത്യ ചൈനീസ് യുവാനില്‍ നല്‍കി തുടങ്ങിയതായി റഷ്യ

എന്നെ അപമാനിക്കുന്ന വിധമാണ് പദവിയില്‍ നിന്ന് നീക്കിയത്; കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ചാണ്ടി ഉമ്മന്‍

പാലക്കാട് 14കാരന്റെ ആത്മഹത്യയില്‍ അധ്യാപികയ്‌ക്കെതിരെ കുടുംബം, ഇന്‍സ്റ്റഗ്രാം മെസേജിന്റെ പേരില്‍ ഭീഷണിപ്പെടുത്തിയെന്ന് ആരോപണം

അടുത്ത ലേഖനം
Show comments