Webdunia - Bharat's app for daily news and videos

Install App

ദേശീയ അവാര്‍ഡ്: മമ്മൂട്ടി ചിത്രങ്ങള്‍ അയക്കാതിരുന്നത് സൗത്ത് ജൂറി കമ്മിറ്റിയെന്ന് റിപ്പോര്‍ട്ട് !

2022 ല്‍ സെന്‍സര്‍ ചെയ്ത സിനിമകളെയാണ് എഴുപതാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിനായി പരിഗണിച്ചത്

രേണുക വേണു
ഞായര്‍, 18 ഓഗസ്റ്റ് 2024 (12:06 IST)
എഴുപതാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിനായി മമ്മൂട്ടി സിനിമകള്‍ കേന്ദ്ര ജൂറിയിലേക്ക് അയക്കാതിരുന്നത് ദക്ഷിണേന്ത്യയില്‍ നിന്നുള്ള പ്രാദേശിക ജൂറിയെന്ന് റിപ്പോര്‍ട്ട്. പ്രാദേശിക തലത്തില്‍ തിരഞ്ഞെടുക്കപ്പെടുന്ന സിനിമകളാണ് പ്രധാന ജൂറിയുടെ പരിഗണനയിലേക്ക് എത്തുക. ഇത്തരത്തില്‍ മമ്മൂട്ടി സിനിമകളായ നന്‍പകല്‍ നേരത്ത് മയക്കം, റോഷാക്ക് എന്നിവ പ്രധാന ജൂറിയിലേക്ക് അയച്ചിട്ടില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 
 
ദക്ഷിണേന്ത്യയില്‍ നിന്നുള്ള സിനിമകള്‍ തിരഞ്ഞെടുക്കാന്‍ പ്രാദേശിക ജൂറി ടീം ഉണ്ടായിരുന്നു. പ്രധാന ജൂറിയുടെ പക്കലേക്ക് ദക്ഷിണേന്ത്യയില്‍ നിന്ന് തിരഞ്ഞെടുത്ത സിനിമകള്‍ എത്തിക്കേണ്ടത് ഇവരുടെ കടമയാണ്. എന്നാല്‍ അവാര്‍ഡിനു സാധ്യതയുണ്ടായിരുന്ന മമ്മൂട്ടി ചിത്രങ്ങളെ ദക്ഷിണേന്ത്യന്‍ ജൂറി ടീം ആദ്യ ഘട്ടത്തില്‍ തന്നെ തഴഞ്ഞതായാണ് വിവരം. 
 
2022 ല്‍ സെന്‍സര്‍ ചെയ്ത സിനിമകളെയാണ് എഴുപതാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിനായി പരിഗണിച്ചത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കത്തിലൂടെ മമ്മൂട്ടി മികച്ച നടനുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അവാര്‍ഡ് പ്രഖ്യാപനത്തിനു ശേഷമാണ് മമ്മൂട്ടി ഫൈനല്‍ റൗണ്ടില്‍ പോലും എത്തിയിരുന്നില്ലെന്ന സ്ഥിരീകരണം വന്നത്. കാന്താര എന്ന ചിത്രത്തിലൂടെ ഋഷഭ് ഷെട്ടിയാണ് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യുന്നതിനിടെ ശ്രദ്ധിച്ചില്ല; പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ രണ്ട് പെണ്‍കുട്ടികള്‍ ശ്വാസം മുട്ടി മരിച്ചു

കോട്ടയത്ത് മീനച്ചലാറ്റില്‍ അഭിഭാഷകയും രണ്ടു മക്കളും മരിച്ച നിലയില്‍

വീണ്ടും ചൈനയുടെ കടുംവെട്ട്: അമേരിക്കന്‍ വിമാന കമ്പനിയായ ബോയിങ്ങുമായുള്ള ഇടപാടുകള്‍ അവസാനിപ്പിക്കാന്‍ കമ്പനികള്‍ക്ക് നിര്‍ദ്ദേശം

മുസ്ലിങ്ങള്‍ പഞ്ചറൊട്ടിക്കുന്നവര്‍; മോദിയുടെ വര്‍ഗീയ പരാമര്‍ശത്തില്‍ വിമര്‍ശനം ശക്തം

ഉഭയ സമ്മതപ്രകാരമുള്ള വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമല്ലെന്ന് കല്‍ക്കട്ട ഹൈക്കോടതി

അടുത്ത ലേഖനം
Show comments