ഇനിയും കാത്തിരിക്കേണ്ട, ഈ മ യൗ തീയറ്ററുകളിലേക്ക്

Webdunia
തിങ്കള്‍, 16 ഏപ്രില്‍ 2018 (11:45 IST)
അങ്കമാലി ഡയറീസിനു ശേഷം ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ചിത്രം 'ഈ മ യൗ'വിന്റെ റിലീസിങ് പ്രഖ്യാപിച്ചു. ചിത്രം മെയ് നാലിന് തീയറ്ററുകളിലെത്തും. നേരത്തെ രണ്ട് തവണ ചിത്രത്തിന്റെ റിലീസിങ് മാറ്റി വച്ചിരുന്നു. കേരളത്തി മാത്രം റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ പ്രിവ്യൂ ഷോയിൽ നിന്നും ലഭിച്ച അഭിപ്രായങ്ങൾ കണക്കിലെടുത്ത് രാജ്യമെമ്പാടും ഒരു ദിവസം റിലീസ് ചെയ്യാൻ തീരുമാനം എടുക്കുകയായിരുന്നു. ഇതിനാലാണ് റിലീസിങ് ഡേറ്റ് മാറ്റാൻ കാരണം എന്ന് അണിയറ പ്രവർത്തകർ വ്യകതമാക്കി. രാജേഷ് ജോര്‍ജ് കുളങ്ങരയാണ് ചിത്രത്തിന്റെ നിർമ്മാതാവ്
 
തീരനഗരമായ കൊച്ചി സാക്ഷ്യം വഹിച്ച ഡച്ച്, ബ്രിട്ടിഷ്, പോർച്ചുഗീസ് അധിനിവേഷങ്ങളിൽ നിന്നു പ്രദേശത്തിനു ലഭിച്ച സാംസ്കാരിക സമന്വയത്തെക്കുറിച്ചാണ് സിനിമ സംസാരിക്കുന്നത്. സിനിമയുടെ പേരു തന്നെ ഏറെ ശ്രദ്ധ ആകർശിച്ചിരുന്നു. ഈശോ മറിയം ഔസേപ്പ് എന്നതിന്റെ ചുരുക്കനാമമായാണ് ഈ മ യൗ എന്ന പേർ നൽകിയിരിക്കുന്നത്.  
 
വിനായകന്‍‍, ചെമ്പന്‍ വിനോദ് ജോസ്, ദിലീഷ് പോത്തന്‍ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൊച്ചിയിലും അനുബന്ധ പ്രദേശങ്ങളിലുമായി 18 ദിവസം കൊണ്ടാണ് സിനീമയുടെ ചിത്രീകരണം പൂർത്തിയാക്കിത്. പി എഫ് മാത്യൂസ് രചന നിര്‍വഹിക്കുന്ന ചിത്രത്തിന് ക്യാമറ ചലിപ്പിച്ചിരിക്കുന്നത് ഷൈജു ഖാലിദാണ്. പ്രശാന്ത് പിള്ളയാണ് ചിത്രത്തിനായി ഗാനങ്ങൾ ഒരുക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

December Bank Holidays

തദ്ദേശ തിരഞ്ഞെടുപ്പ്: സ്വകാര്യ മേഖലയിലുള്ളവര്‍ക്കും വോട്ട് ചെയ്യാന്‍ വേതനത്തോടുകൂടിയ അവധി

മസാല ബോണ്ട് ഇടപാട്: മുഖ്യമന്ത്രി പിണറായി വിജയനും തോമസ് ഐസക്കിനും ഇഡി നോട്ടീസ്

ഡിറ്റ് വാ ചുഴലിക്കാറ്റ്: ശ്രീലങ്കയില്‍ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമായി 334 പേര്‍ മരിച്ചു, 400ലധികം പേരെ കാണാതായി

എല്ലാ തീരുമാനത്തിനും കൂട്ടുത്തരവാദിത്വം ഉണ്ട്: ശബരിമല സ്വര്‍ണകൊള്ളക്കേസില്‍ പ്രതികരണവുമായി എ പത്മകുമാര്‍

അടുത്ത ലേഖനം
Show comments