Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ചൈന റാഫേല്‍ യുദ്ധവിമാനങ്ങള്‍ക്കെതിരെ തെറ്റായ പ്രചാരണം നടത്താന്‍ എംബസികളെ ഉപയോഗിച്ചു: ഫ്രഞ്ച് രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍

രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ബങ്കർ ബസ്റ്റർ ബോംബ്,അമേരിക്കയുടെ ബങ്കർ ബസ്റ്റർ ബോംബുകൾ,ഇറാന്റെ ആണവ സൈറ്റുകൾ തകർക്കുമോ,ബങ്കർ ബസ്റ്റർ ശേഷി,ഇറാൻ അമേരിക്ക യുദ്ധ ഭീഷണി,Bunker Buster bomb,US bunker buster capabilities,Iran nuclear site bombing,Deep penetration bombs

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 7 ജൂലൈ 2025 (13:28 IST)
പാകിസ്ഥാനെതിരെ ഓപ്പറേഷന്‍ സിന്ദൂരില്‍ റഫേല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യ ഉപയോഗിച്ചതിനെത്തുടര്‍ന്ന് ഫ്രഞ്ച് യുദ്ധവിമാനങ്ങളുടെ വില്‍പ്പന അട്ടിമറിക്കാന്‍ ചൈന തങ്ങളുടെ എംബസികളെ ഉപയോഗിച്ചുവെന്ന് റിപ്പോര്‍ട്ട്. റാഫേല്‍ യുദ്ധവിമാനങ്ങള്‍ക്കെതിരെ തെറ്റായ പ്രചാരണം നടത്തിയതായി ഫ്രഞ്ച് സൈനിക, രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
 
റഫാലിന്റെ പ്രശസ്തിക്ക് കളങ്കം വരുത്തി ഫ്രഞ്ച് നിര്‍മ്മിത യുദ്ധവിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി മറ്റുള്ളവരെ കൊണ്ട് ചൈനീസ് നിര്‍മ്മിത ജെറ്റുകള്‍ വാങ്ങാന്‍ പ്രോത്സാഹിപ്പിക്കാനും ചൈന ശ്രമിച്ചുവെന്ന് ഒരു ഫ്രഞ്ച് സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇന്ത്യയുമായുള്ള നാല് ദിവസത്തെ സൈനിക സംഘര്‍ഷത്തിനിടെ മൂന്ന് റഫാലുകള്‍ വെടിവച്ചതായി ചൈനയുടെ സഖ്യകക്ഷിയായ പാകിസ്ഥാന്‍ അവകാശപ്പെട്ടതിന് മാസങ്ങള്‍ക്ക് ശേഷമാണ് ഈ സംഭവവികാസം ഉണ്ടായത്. റഫാല്‍ ജെറ്റുകള്‍ നിര്‍മ്മിക്കുന്ന ഫ്രഞ്ച് കമ്പനിയായ ഡസ്സോള്‍ട്ട് ഏവിയേഷന്റെ സിഇഒ എറിക് ട്രാപ്പിയര്‍ പാകിസ്ഥാന്റെ അവകാശവാദം തെറ്റാണെന്ന് പറഞ്ഞു.
 
പാകിസ്ഥാനുമായുള്ള ശത്രുതയില്‍ ഇന്ത്യയുടെ നിശ്ചിത എണ്ണം യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ടതായി അടുത്തിടെ ഇന്ത്യയുടെ പ്രതിരോധ മേധാവി ജനറല്‍ അനില്‍ ചൗഹാന്‍ പറഞ്ഞിരുന്നു. എന്നിരുന്നാലും റാഫേല്‍ വിമാനങ്ങള്‍ വെടിവച്ചിട്ടുവെന്ന പാകിസ്ഥാന്റെ അവകാശവാദങ്ങള്‍ തികച്ചും തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബെംഗളുരുവിൽ 100 കോടിയോളം രൂപയുടെ ചിട്ടി തട്ടിപ്പ്, മലയാളിയും ഭാര്യയും പൈസയുമായി മുങ്ങി