Webdunia - Bharat's app for daily news and videos

Install App

ഇറ്റലിയില്‍ കാര്യങ്ങള്‍ കൈവിട്ടുപോയ നിലയില്‍, മരണത്തിന്‍റെ എണ്ണത്തില്‍ ചൈനയെയും പിന്നിലാക്കി

അനിരാജ് എ കെ
ഞായര്‍, 22 മാര്‍ച്ച് 2020 (11:29 IST)
ലോകമാകെ കൊവിഡ് 19 പടര്‍ന്നുപിടിക്കുമ്പോള്‍ രോഗബാധയുടെ കാര്യത്തില്‍ ഏറ്റവും മുന്നില്‍ ഇറ്റലിയാണ്. കാര്യങ്ങള്‍ കൈവിട്ടുപോയ നിലയിലാണ് ഇറ്റലിയുടെ അവസ്ഥ. മരണത്തിന്‍റെ എണ്ണത്തില്‍ ചൈനയെയും മറികടന്ന് കുതിക്കുകയാണ് ഇറ്റലി. എന്തു ചെയ്യണമെന്ന് സര്‍ക്കാരിനോ ആരോഗ്യപ്രവര്‍ത്തകര്‍ക്കോ നിശ്ചയമില്ലാത്ത അവസ്ഥ.
 
4032 പേരാണ് ഇറ്റലിയില്‍ കൊവിഡ് 19 ബാധിച്ച് ഇതുവരെ മരിച്ചത്. ചൈനയിലാകട്ടെ ഇതുവരെയുള്ള മരണ സംഖ്യ 3261 ആണ്. ഇറ്റലിയില്‍ കൊറോണ വൈറസ് ബാധ 47021 പേര്‍ക്കാണ് സ്ഥിരീകരിച്ചിരിക്കുന്നത്. 5986 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
 
ഓരോ ദിവസവും ഇറ്റലിയില്‍ 600നും 1000നും ഇടയില്‍ ആളുകള്‍ മരിച്ചുകൊണ്ടിരിക്കുന്നു. സ്ഥിതി അതീവ ഗുരുതരമാണെങ്കിലും സര്‍ക്കാരും ആരോഗ്യമേഖലയിലെ വിദഗ്ധരും പ്രതീക്ഷ കൈവിടുന്നില്ല. കൊവിഡിനെ വരുതിയില്‍ നിര്‍ത്താനുള്ള സകല ആയുധങ്ങളുമായി നിരന്തര പ്രയത്‌നത്തിലാണ് അവര്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി; കൂടുതലൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രം

Nimisha Priya death sentence: നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം, യമൻ ഭരണകൂടവുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്

കല്യാണപ്പിറ്റേന്ന് ഞാൻ ചോദിച്ചു, 'ഇനി അഭിനയിക്കുമോ?': ഒരു ചിരിയായിരുന്നു മഞ്ജുവിന്റെ മറുപടി: മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍

നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

Nimisha Priya death sentence: സാഹചര്യം കൊണ്ട് കുറ്റവാളിയായി,നിമിഷപ്രിയയുടെ മരണശിക്ഷ 16ന്,മോചനത്തിനായുള്ള ശ്രമത്തിൽ ഇന്ത്യ

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി; കൂടുതലൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രം

വിദ്യാലയങ്ങള്‍ മതേതരമായിരിക്കണം; പ്രാര്‍ത്ഥനകള്‍ അടക്കം പരിഷ്‌കരിക്കും, ചരിത്ര നീക്കവുമായി സര്‍ക്കാര്‍

നിപ: തൃശൂരിലും ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

Nimisha Priya death sentence: നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം, യമൻ ഭരണകൂടവുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്

അടുത്ത ലേഖനം
Show comments