Publish Date: Fri, 08 Apr 2022 (19:03 IST)
Updated Date: Fri, 08 Apr 2022 (19:04 IST)
കിഴക്കന്‍ യുക്രൈന്‍ നഗരമായ ക്രമാറ്റോര്‍സ്‌കില്‍ റെയില്‍വേ സ്റ്റേഷനു നേര്‍ക്ക് റഷ്യയുടെ റോക്കറ്റ് ആക്രമണം. മുപ്പതോളം പേർ അക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു.
സിവിലിയൻമാരെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റാൻ ഉപയോഗിക്കുന്ന റെയിൽവേ സ്റ്റേഷന് നേർക്കാണ് അക്രമണം നടന്നത്. അതേസമയം, ആക്രമണത്തെ കുറിച്ചും മരണസംഖ്യയേക്കുറിച്ചും റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.