Webdunia - Bharat's app for daily news and videos

Install App

Mumbai Indians: പുഷ്പം പോലെ ജയിക്കേണ്ട കളി തോല്‍പ്പിച്ചു; തിലക് വര്‍മയ്ക്ക് രൂക്ഷ വിമര്‍ശനം

ആദ്യം ബാറ്റ് ചെയ്ത ആതിഥേയരായ ലഖ്‌നൗ നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 203 നേടിയപ്പോള്‍ മുംബൈയ്ക്ക് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി 191 നേടാനെ സാധിച്ചുള്ളൂ

രേണുക വേണു
ശനി, 5 ഏപ്രില്‍ 2025 (08:31 IST)
Hardik Pandya (Mumbai Indians)

Mumbai Indians: സീസണിലെ മൂന്നാം തോല്‍വി വഴങ്ങി മുംബൈ ഇന്ത്യന്‍സ്. ഇന്നലെ നടന്ന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനോടു 12 റണ്‍സിനു തോറ്റു. ജയം ഉറപ്പിച്ച മത്സരത്തിലാണ് മുംബൈയ്ക്ക് അടിതെറ്റിയത്. നാല് മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ മൂന്ന് തോല്‍വിയും ഒരു ജയവുമായി പോയിന്റ് ടേബിളില്‍ ഏഴാം സ്ഥാനത്താണ് മുംബൈ. 
 
ആദ്യം ബാറ്റ് ചെയ്ത ആതിഥേയരായ ലഖ്‌നൗ നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 203 നേടിയപ്പോള്‍ മുംബൈയ്ക്ക് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി 191 നേടാനെ സാധിച്ചുള്ളൂ. സൂര്യകുമാര്‍ യാദവ് (43 പന്തില്‍ 67), നമാന്‍ ധിര്‍ (24 പന്തില്‍ 46) എന്നിവരുടെ പ്രകടനം ഒരു ഘട്ടത്തില്‍ മുംബൈ അനായാസം ജയിക്കുമെന്ന് തോന്നിപ്പിച്ചതാണ്. 16.1 ഓവറില്‍ നാല് വിക്കറ്റിനു 152 റണ്‍സ് നേടിയതാണ് മുംബൈ. എന്നാല്‍ തിലക് വര്‍മയുടെ തണുപ്പന്‍ ഇന്നിങ്‌സ് (23 പന്തില്‍ 25) കാര്യങ്ങള്‍ അവതാളത്തിലാക്കി. ഒടുവില്‍ റിട്ടയേര്‍ഡ് ഔട്ടായി തിലക് കളം വിട്ടു. നായകന്‍ ഹാര്‍ദിക് പാണ്ഡ്യക്കും (16 പന്തില്‍ പുറത്താകാതെ 28) മുംബൈയെ ജയിപ്പിക്കാനായില്ല. 
 
ലഖ്‌നൗവിനായി ദിഗ്വേഷ് സിങ് രതി നാല് ഓവറില്‍ 21 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി. ശര്‍ദുല്‍ താക്കൂര്‍, ആകാശ് ദീപ്, ആവേശ് ഖാന്‍ എന്നിവര്‍ക്കും ഓരോ വിക്കറ്റ്. ശര്‍ദുല്‍ താക്കൂര്‍ എറിഞ്ഞ 19-ാം ഓവറും (വഴങ്ങിയത് വെറും ഏഴ് റണ്‍സ്), ആവേശ് ഖാന്‍ എറിഞ്ഞ അവസാന ഓവറും (വഴങ്ങിയത് ഒന്‍പത് റണ്‍സ്) ലഖ്‌നൗവിന്റെ ജയത്തില്‍ നിര്‍ണായകമായി. 
 
ഓപ്പണര്‍മാരായ മിച്ചല്‍ മാര്‍ഷ് (31 പന്തില്‍ 60), ഏദന്‍ മാര്‍ക്രം (38 പന്തില്‍ 53), ആയുഷ് ബദോനി (19 പന്തില്‍ 30), ഡേവിഡ് മില്ലര്‍ (14 പന്തില്‍ 27) എന്നിവരാണ് ലഖ്‌നൗവിനായി മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവെച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

എന്തിനായിരുന്നു ആ ഷുഗർ ഡാഡി ടീ ഷർട്ട്, മറുപടി നൽകി യൂസ്വേന്ദ്ര ചാഹൽ

Shubman Gill Runout: ഇല്ലാത്ത റണ്ണിനോടി, വിക്കറ്റ് വലിച്ചെറിഞ്ഞ് ശുഭ്മാൻ ഗിൽ, താരത്തിനെതിരെ രൂക്ഷവിമർശനം

Karun Nair- Chriss Woakes: ബൗണ്ടറിക്കരികെ ക്രിസ് വോക്സ് വീണു, അധികറൺസ് ഓടിയെടുക്കേണ്ടെന്ന് കരുൺ നായർ, കയ്യടിച്ച് ക്രിക്കറ്റ് ലോകം

Chriss Woakes: വോക്സ് പന്തെറിയാൻ സാധ്യത കുറവ്, ഓവൽ ടെസ്റ്റിൽ ഇംഗ്ലണ്ടിന് കനത്ത തിരിച്ചടി

South Africa Champions vs Australia Champions: ആവേശം അവസാന പന്ത് വരെ; ഓസ്‌ട്രേലിയയെ ഒരു റണ്‍സിനു തോല്‍പ്പിച്ച് ദക്ഷിണാഫ്രിക്ക

അടുത്ത ലേഖനം
Show comments