Sanju Samson: സഞ്ജു ചെന്നൈയില്‍, ജഡേജയും കറാനും രാജസ്ഥാനിലേക്ക്

സഞ്ജു ചെന്നൈയിലേക്ക് വരുമ്പോള്‍ പകരം രവീന്ദ്ര ജഡേജ, സാം കറാന്‍ എന്നിവരെ ചെന്നൈ രാജസ്ഥാനു കൈമാറും

രേണുക വേണു
വെള്ളി, 14 നവം‌ബര്‍ 2025 (09:05 IST)
Sanju Samson: മലയാളി താരവും ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് നായകനുമായ സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സില്‍. കളിക്കാരെ നിലനിര്‍ത്തേണ്ട അവസാന ദിവസം നാളെയാണ്. ഇതിനു മുന്നോടിയായാണ് സഞ്ജുവിനെ ട്രേഡിങ്ങിലൂടെ വിട്ടുകൊടുക്കാന്‍ രാജസ്ഥാന്‍ തീരുമാനിച്ചത്. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. 
 
സഞ്ജു ചെന്നൈയിലേക്ക് വരുമ്പോള്‍ പകരം രവീന്ദ്ര ജഡേജ, സാം കറാന്‍ എന്നിവരെ ചെന്നൈ രാജസ്ഥാനു കൈമാറും. വെസ്റ്റ് ഇന്‍ഡീസ് വെടിക്കെട്ട് ബാറ്റര്‍ ഷിമ്രോണ്‍ ഹെറ്റ്മയറെ രാജസ്ഥാന്‍ റിലീസ് ചെയ്യാന്‍ സാധ്യത. 
 
രാജസ്ഥാന്റെ ഏറ്റവും വലിയ റണ്‍വേട്ടക്കാരനാണ് സഞ്ജു സാംസണ്‍. റിയാന്‍ പരാഗ് ആയിരിക്കും ഇനി രാജസ്ഥാനെ നയിക്കുക. 2021 ലാണ് സഞ്ജു രാജസ്ഥാന്റെ ക്യാപ്റ്റനാകുന്നത്. 67 കളികളില്‍ ചെന്നൈയെ നയിച്ചു. ഇതില്‍ 33 ജയവും 33 തോല്‍വിയും ഒരു മത്സരം ഫലമില്ലാതെ പിരിഞ്ഞു. 18 കോടി രൂപയ്ക്കാണ് കഴിഞ്ഞ മെഗാ താരലേലത്തിനു മുന്നോടിയായി സഞ്ജുവിനെ രാജസ്ഥാന്‍ നിലനിര്‍ത്തിയത്. 2024 സീസണില്‍ രാജസ്ഥാനു വേണ്ടി സഞ്ജു 531 റണ്‍സ് അടിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

Chennai Super Kings: സഞ്ജുവിനു ക്യാപ്റ്റന്‍സിയില്ല, ഗെയ്ക്വാദ് തുടരും

Kolkata Knight Riders: വെങ്കടേഷ് അയ്യറിനൊപ്പം ആന്ദ്രേ റസലിനെയും റിലീസ് ചെയ്ത് കൊല്‍ക്കത്ത; 64.3 കോടി പേഴ്‌സില്‍ !

Royal Challengers Bengaluru: ഭാവി വാഗ്ദാനമെന്ന് ആരാധകര്‍ പ്രതീക്ഷിച്ച ചിക്കാരയെ റിലീസ് ചെയ്തു; ആര്‍സിബി നിലനിര്‍ത്തിയ താരങ്ങള്‍ ഇവര്‍

CSK Retentions 2026: ചെന്നൈയിൽ നിന്നും ഘോഷയാത്ര പോലെ താരങ്ങൾ പുറത്ത്, പതിരാനയും പെരുവഴിയിൽ

കോലിയ്ക്ക് സംഭവിച്ചത് പോലെ ബാബറിനും, 83 ഇന്നിങ്ങ്സുകൾക്കൊടുവിൽ സെഞ്ചുറി

അടുത്ത ലേഖനം
Show comments