Webdunia - Bharat's app for daily news and videos

Install App

എട്ടാമനായി ഇറങ്ങി 10 പന്ത് കളിക്കാനാണെങ്കിൽ അവനെ 11 കോടി രൂപയ്ക്ക് എടുക്കണോ?, രാജസ്ഥാൻ റോയൽസിനെതിരെ രൂക്ഷവിമർശനവുമായി സൈമൺ ഡൂൾ

അഭിറാം മനോഹർ
വ്യാഴം, 27 മാര്‍ച്ച് 2025 (14:25 IST)
ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയും തോല്‍വി ഏറ്റുവാങ്ങിയതോടെ രാജസ്ഥാന്‍ റോയല്‍സിന്റെ ബാറ്റിംഗ് ഓര്‍ഡറിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ന്യൂസിലന്‍ഡ് താരവും കമന്റേറ്ററുമായ സൈമണ്‍ ഡൂള്‍. ഇന്നലെ കൊല്‍ക്കത്തക്കെതിരായ മത്സരത്തില്‍ 8 വിക്കറ്റിനായിരുന്നു രാജസ്ഥാന്റെ തോല്‍വി. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സെടുത്തപ്പോള്‍ വെറും 2 വിക്കറ്റ് നഷ്ടത്തില്‍ കൊല്‍ക്കത്ത ലക്ഷ്യത്തിലെത്തി.
 
മത്സരത്തില്‍ രാജസ്ഥാന്‍ ബാറ്റര്‍മാര്‍ വരിവരിയായി പുറത്താകുമ്പോള്‍ ഫിനിഷറായ ഷിമ്രോണ്‍ ഹെറ്റ്മയറെ എട്ടാം സ്ഥാനത്താണ് രാജസ്ഥാന്‍ കളിപ്പിച്ചത്. പതിനഞ്ചാം ഓവറില്‍ ഇമ്പാക്റ്റ് പ്ലെയറായി ഇറങ്ങിയ ശുഭം ദൂബെയും പുറത്തായതിന് ശേഷമായിരുന്നു ഹെറ്റ്‌മെയര്‍ ക്രീസിലെത്തിയത്.  സ്‌പെഷ്യലിസ്റ്റ് ബാറ്ററായി 11 കോടി രൂപ മുടക്കി ടീം നിലനിര്‍ത്തിയ താരത്തെ എന്തിനാണ് ബൗളര്‍മാരില്‍ നിന്നും ഇങ്ങനെ സംരക്ഷിക്കുന്നതെന്നാണ് സൈംണ്‍ ഡൂളിന്റെ ചോദ്യം.
 
 കരീബിയന്‍ പ്രീമിയര്‍ ലീഗിലടക്കം നാലാം നമ്പറില്‍ ബാറ്റ് ചെയ്യുന്ന താരമാണ് ഹെറ്റ്‌മെയറെന്നും അങ്ങനൊരു താരത്തെ എന്തിനാണ് ഇങ്ങനെ എട്ടാം നമ്പറില്‍ ഇറക്കി സംരക്ഷിച്ച് നിര്‍ത്തുന്നതെന്നും സൈമണ്‍ ഡൂള്‍ ചോദിക്കുന്നു. 11 കോടി മുടക്കി വാങ്ങിയ താരത്തെ ഇറക്കുന്നത് എട്ടാം നമ്പറിലാണോ?, അവന്‍ ദിനിഷറാണെന്ന് കരുതി അവസാന ഓവറില്‍ മാത്രമാണോ ഇറക്കേണ്ടത്. അങ്ങനെയെങ്കില്‍ അത് വിഡ്ഡിത്തരമാണ്. അയാളൊരു സ്‌പെഷ്യലിസ്റ്റ് ബാറ്ററാണ്. ആദ്യം കൈയിലുള്ള റിസോഴ്‌സുകള്‍ ഉപയോഗിച്ച ശേഷമാകണം ഇമ്പാക്ട് പ്ലെയറെ ഇറക്കേണ്ടത്. കഴിഞ്ഞ 2 മത്സരങ്ങളിലും രാജസ്ഥാന്റെ തന്ത്രങ്ങള്‍ പരിതാപകരമാണ്.
 
ഹെറ്റ്‌മെയര്‍ അഞ്ചാമനോ ആറാമനോ ആയി വന്ന് ജുറലിനൊപ്പം റണ്‍സ് കണ്ടെത്തിയിരുന്നെങ്കില്‍ ഇമ്പാക്ട് സബിന്റെ തന്നെ ആവശ്യമുണ്ടായിരുന്നില്ല. 9 പന്തില്‍ 12 റണ്‍സടിക്കാനാണോ ഇമ്പാക്ട് സബ്. ഇമ്പാക്ട് സബിന് പകരം ആര്‍ച്ചറിനെയോ ഹെറ്റ്മയറിനെയോ രാജസ്ഥാന്‍ ഉപയോഗിക്കണമായിരുന്നു. സൈമണ്‍ ഡൂള്‍ പറഞ്ഞു.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

Jasprit Bumrah: അവസാന ടെസ്റ്റ് കളിക്കാനും തയ്യാര്‍; ടീം മാനേജ്‌മെന്റിനോടു ബുംറ

എന്നോട് കയര്‍ക്കരുത്, ഇന്ന് ബാറ്റിംഗ് വളരെ എളുപ്പമാണ്, റൂട്ടിന്റെ റെക്കോര്‍ഡ് നേട്ടത്തിന് പിന്നാലെ പോസ്റ്റുമായി പീറ്റേഴ്‌സണ്‍

ബെന്‍ സ്റ്റോക്‌സിന്റെ പരിക്കില്‍ ഇംഗ്ലണ്ട് ക്യാമ്പില്‍ ആശങ്ക, അഞ്ചാം ടെസ്റ്റിനായി ജാമി ഓവര്‍ട്ടണെ തിരിച്ചുവിളിച്ചു

ലെജൻഡ്സ് ലീഗിൽ പറ്റില്ല, ഏഷ്യാകപ്പിൽ പാകിസ്ഥാനെതിരെ കളിക്കാം, ഇന്ത്യൻ നിലപാട് ഇരട്ടത്താപ്പെന്ന് പാകിസ്ഥാൻ മുൻ താരം

Divya Deshmukh: കൊനേരും ഹംപിയെ പരാജയപ്പെടുത്തി ലോക വനിതാ ചെസ് ലോകകപ്പ് കിരീടം ദിവ്യ ദേശ്മുഖിന്, നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരി

അടുത്ത ലേഖനം
Show comments