എ ഐ പഠിക്കാൻ പറ്റാത്തവരെ പിരിച്ചുവിടാൻ ആക്സഞ്ചർ, 11,000 പേരെ ഒഴിവാക്കി!

അഭിറാം മനോഹർ
ഞായര്‍, 28 സെപ്‌റ്റംബര്‍ 2025 (15:18 IST)
നിര്‍മിത ബുദ്ധിയുടെ വരവോടെ കഴിഞ്ഞ 3 മാസത്തിനിടെ ടെക് ഭീമനായ ആക്‌സഞ്ചര്‍ 11,000ത്തിലധികം ജീവനക്കാരെ പിരിച്ചുവിട്ടതായി റിപ്പോര്‍ട്ട്. ഏഐയുടെ സ്വീകാര്യത വര്‍ധിച്ചതും കോര്‍പ്പറേറ്റ് തലത്തില്‍ ജീവനക്കാരുടെ ആവശ്യകത കുറഞ്ഞതുമാണ് പിരിച്ചുവിടലിന് പിന്നിലെന്ന് കമ്പനി വ്യക്തമാക്കി. വരും മാസങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് ജോലി നഷ്ടമാകാന്‍ സാധ്യതയുണ്ടെന്നും കമ്പനി വിശദീകരിച്ചു. 
 
 തങ്ങള്‍ക്ക് ആവശ്യമുള്ള കഴിവുകള്‍ ലഭ്യമാക്കാന്‍ പുനര്‍ പരിശീലനം ഒരു പ്രായോഗിക മാര്‍ഗമല്ലാത്ത സാഹചര്യത്തിലാണ് തീരുമാനമെന്ന് ആക്‌സെഞ്ചര്‍ സിഇഒ ജൂലി സ്വീറ്റ് പറഞ്ഞു. ഈ വര്‍ഷം ആരംഭിച്ച പിരിച്ചുവിടല്‍ 2025 നവംബര്‍ വരെ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിലൂടെ കമ്പനിക്ക് 1 ബില്യണ്‍ ഡോളറിലധികം ലാഭിക്കാമെന്നാണ് കണക്കാക്കുന്നത്. അപ്‌സ്‌കില്ലിങ്ങിന് തയ്യാറാകാത്തെ ജീവനക്കാര്‍ക്കെതിരെയും കമ്പനി നടപടി സ്വീകരിക്കുന്നുണ്ട്. നിര്‍മിതബുദ്ധിയുമായും അനുബന്ധ സാങ്കേതികവിദ്യകളുമായും കുറഞ്ഞ സമയത്തിനുള്ളില്‍ പൊരുത്തപ്പെടാന്‍ കഴിയാത്ത ജീവനക്കാര്‍ക്ക് പിരിച്ചുവിടല്‍ നേരിടേണ്ടി വന്നേക്കാമെന്നാണ് സ്വീറ്റ് പറയുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ തിരഞ്ഞെടുപ്പ്: പോസ്റ്ററുകളില്‍ അച്ചടി വിവരങ്ങളും കോപ്പികളുടെ എണ്ണവും രേഖപ്പെടുത്തണം

കുടിയേറ്റം അമേരിക്കയുടെ സാങ്കേതിക പുരോഗതിക്ക് തുരങ്കം വെച്ചു, മൂന്നാം ലോക രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റം നിർത്തുന്നതായി ട്രംപ്

Rahul Mamkootathil: നാറിയവനെ താങ്ങരുത്, നാറും: രാഹുൽ വിഷയത്തിൽ കോൺഗ്രസിനുള്ളിൽ രണ്ടഭിപ്രായം

പീഡനത്തിനു ശേഷം നഗ്നദൃശ്യം പകര്‍ത്തി യുവതിയെ ഭീഷണിപ്പെടുത്തി; എഫ്‌ഐആറില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍, രാഹുലിനെതിരെ ലുക്ക്ഔട്ട് നോട്ടീസ് ?

അതിജീവിത കൈമാറിയതില്‍ നിര്‍ണായക തെളിവുകള്‍, ഗര്‍ഭഛിദ്രത്തിനു നിര്‍ബന്ധിക്കുന്ന ഫോണ്‍ സംഭാഷണവും; രാഹുലിന്റെ അറസ്റ്റിനു സാധ്യത

അടുത്ത ലേഖനം
Show comments