Webdunia - Bharat's app for daily news and videos

Install App

ഉറ്റവർ മണ്ണിനടിയിലാകുന്നത് നേരിൽ കാണേണ്ടി വന്ന ജിഷ്ണു, നടുക്കുന്ന ഓർമ

ജിഷ്ണു രാവിലെ വീട്ടിൽ നിന്നും ദുരിതാശ്വാസ പ്രവർത്തനത്തിനിറങ്ങി, തിരിച്ച് വന്നപ്പോൾ വീടുമില്ല വീട്ടുകാരുമില്ല

Webdunia
ബുധന്‍, 14 ഓഗസ്റ്റ് 2019 (11:37 IST)
കവളപ്പാറയിലെ ഉരുൾപൊട്ടലിൽ നിരവധി ജീവനുകളാണ് നഷ്ടമായിരിക്കുന്നത്. അക്കൂട്ടത്തിൽ ജിഷ്ണുവെന്ന യുവാവുമുണ്ട്. കൺമുന്നിലാണ് തന്റെ ഉറ്റവരെ ജിഷ്‌ണുവിന് നഷ്‌ടമായത്‌. ജിഷ്ണുവിന്റെ കുടുംബവും ബന്ധുക്കളുമടക്കം ഏഴുപേരാണ് ഞൊടിയിടയില്‍ കവളപ്പാറയിലെ മണ്ണിനടിയില്‍ മറഞ്ഞത്.  
 
ദുരന്തമുണ്ടായ വ്യാഴാഴ്ച രാവിലെ തന്നെ തോട്ടില്‍ വെള്ളം കയറിയതിനാല്‍ ബന്ധു ഹരീഷിനൊപ്പം ജിഷ്ണു ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി ഇറങ്ങി. മുന്നറിയിപ്പിനെ തുടർന്ന് ക്യാമ്പിലേക്ക് മാറാന്‍ കാത്തിരിക്കുകയായിരുന്നു ജിഷ്ണുവിന്റെ കുടുംബം. ജിഷ്ണു വന്നിട്ട് പോകാമെന്ന് ഇവർ മറ്റൊരു ബന്ധുവിനെ വിളിച്ചറിയിച്ചിരുന്നു. 
 
ജിഷ്ണുവിന്റെ സഹോദരനും അസമില്‍ സൈനികനുമായ വിഷ്ണു, പിതാവ് വിജയന്‍, മാതാവ് വിശ്വേശ്വരി, സഹോദരി ജീഷ്ണ, വിഷ്ണുവിന്റെ പിതാവിന്റെ ജ്യേഷ്ഠന്‍, അദ്ദേഹത്തിന്റെ ഭാര്യ, ഒരുകുട്ടി എന്നിവർ ഞൊടിയിടയ്ക്കുള്ളിൽ മണ്ണിൽ മറഞ്ഞു. ജിഷ്ണുവിന്റെ വീടിന്റെ അടിത്തറ വരെ ഇളക്കി നോക്കിയിട്ടും ആരേയും ഇതുവരെ കണ്ടെത്തിയിട്ടില്ല. കണ്മുന്നിൽ വെച്ചാണ് ജിഷ്ണുവിന് വീട്ടുകാരെ നഷ്ടപെട്ടത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി; കൂടുതലൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രം

Nimisha Priya death sentence: നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം, യമൻ ഭരണകൂടവുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്

കല്യാണപ്പിറ്റേന്ന് ഞാൻ ചോദിച്ചു, 'ഇനി അഭിനയിക്കുമോ?': ഒരു ചിരിയായിരുന്നു മഞ്ജുവിന്റെ മറുപടി: മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍

നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

പുണെയില്‍ ബാങ്കിനുള്ളില്‍ മാനേജര്‍ തൂങ്ങിമരിച്ച നിലയില്‍; ജോലി സമ്മര്‍ദ്ദമെന്ന് കുറിപ്പ്

ഓപ്പറേഷന്‍ സിന്ദൂരില്‍ 5 യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ടു: വിവാദ പരാമര്‍ശവുമായി ട്രംപ്

Karkadaka Vavu: എന്നാണ് കര്‍ക്കടക വാവ്?

Kerala Weather Live Updates, July 19: വടക്കോട്ട് മഴ തന്നെ, റെഡ് അലര്‍ട്ട്; ശക്തമായ കാറ്റിനും സാധ്യത

ചരിത്രം കുറിച്ച് പി.എസ്.സി; 24 മണിക്കൂറില്‍ 1200 നിയമനം

അടുത്ത ലേഖനം
Show comments