Webdunia - Bharat's app for daily news and videos

Install App

Actress Attacked Case: നടിയെ ആക്രമിച്ച കേസ്: എട്ട് വര്‍ഷങ്ങള്‍ക്കു ശേഷം വിധി വരുന്നു

വാദത്തിനിടെ കൂടുതല്‍ കാര്യങ്ങള്‍ ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ചിരുന്നു

രേണുക വേണു
വ്യാഴം, 17 ജൂലൈ 2025 (08:55 IST)
Dileep

Kochi Actress Attacked Case: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ വിധി അടുത്തമാസം പകുതിയോടെ. കേസിലെ അന്തിമ വിചാരണ പുരോഗമിക്കുകയാണ്. വിചാരണ പൂര്‍ത്തിയാക്കി ഓഗസ്റ്റ് പകുതിയോടെ വിധി പുറപ്പെടുവിക്കാനാണ് സാധ്യത. 
 
വാദത്തിനിടെ കൂടുതല്‍ കാര്യങ്ങള്‍ ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ചിരുന്നു. കോടതി സമയം നല്‍കിയതോടെ പ്രോസിക്യൂഷന്‍ വാദമാണ് നിലവില്‍ തുടരുന്നത്. പ്രോസിക്യൂഷന്‍ വാദത്തിനു ശേഷം ഇക്കാര്യങ്ങളില്‍ മറുപടി അറിയിക്കാന്‍ പ്രതിഭാഗത്തിനു സമയം ലഭിക്കും. അതിനുശേഷമായിരിക്കും വിധി. 
 
2017 ലാണ് കൊച്ചിയില്‍ നടിക്കെതിരെ ആക്രമണമുണ്ടായത്. കേസില്‍ ഗൂഢാലോചനക്കുറ്റത്തിനു നടന്‍ ദിലീപ് ജയില്‍വാസം അനുഭവിച്ചിരുന്നു. ദിലീപുമായി അടുത്ത ബന്ധമുണ്ടായിരുന്ന പള്‍സര്‍ സുനിയും കേസിലെ പ്രതിയാണ്. ഇരുവരും നിലവില്‍ ജാമ്യത്തിലാണ്. വിധി പ്രതികൂലമായാല്‍ പ്രതികള്‍ മേല്‍ക്കോടതിയെ സമീപിക്കും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി; കൂടുതലൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രം

Nimisha Priya death sentence: നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം, യമൻ ഭരണകൂടവുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്

കല്യാണപ്പിറ്റേന്ന് ഞാൻ ചോദിച്ചു, 'ഇനി അഭിനയിക്കുമോ?': ഒരു ചിരിയായിരുന്നു മഞ്ജുവിന്റെ മറുപടി: മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍

നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

രോഗം ബാധിച്ചവയെയും പരുക്കേറ്റവയെയും കൊല്ലാം; തെരുവുനായ പ്രശ്‌നത്തില്‍ നിര്‍ണായക ഇടപെടലുമായി സര്‍ക്കാര്‍

Rain Alert: അതിശക്തമായ മഴ തുടരും; ഇന്ന് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ആറിടത്ത് യെല്ലോ മുന്നറിയിപ്പ്

Actress Attacked Case: നടിയെ ആക്രമിച്ച കേസ്: എട്ട് വര്‍ഷങ്ങള്‍ക്കു ശേഷം വിധി വരുന്നു

Karkidakam: കര്‍ക്കടക മാസം പിറന്നു; ഇനി രാമായണകാലം

Kerala Weather Live Updates, July 17: ഇടവേളയില്ലാതെ പെരുമഴ; വടക്കന്‍ ജില്ലകളില്‍ ജാഗ്രത വേണം

അടുത്ത ലേഖനം
Show comments