Webdunia - Bharat's app for daily news and videos

Install App

ഇരുട്ടത്തല്ല നവോത്ഥാനമുണ്ടാക്കേണ്ടത്, മുഖ്യമന്ത്രി തങ്ങളെ വഞ്ചിച്ചു: ആരോപണവുമായി വെള്ളാപ്പള്ളിയുടെ ഭാര്യ പ്രീതി നടേശന്‍

ഇരുട്ടത്തല്ല നവോത്ഥാനമുണ്ടാക്കേണ്ടത്, മുഖ്യമന്ത്രി തങ്ങളെ വഞ്ചിച്ചു: ആരോപണവുമായി വെള്ളാപ്പള്ളിയുടെ ഭാര്യ പ്രീതി നടേശന്‍

Webdunia
ശനി, 5 ജനുവരി 2019 (16:34 IST)
വനിതാ മതിലിന്റെ തൊട്ടടുത്ത ദിവസം ശബരിമലയിൽ രണ്ട് സ്‌ത്രീകൾ പ്രവേശിച്ചതുമയി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ഭാര്യയും എസ്എന്‍ ട്രസ്റ്റ് ബോര്‍ഡ് അംഗവുമായ പ്രീതി നടേശന്‍. 
 
രണ്ടാം നവോത്ഥാനമെന്ന് പറഞ്ഞ് വനിതാ മതിലില്‍ പങ്കെടുത്ത തങ്ങളെയൊക്കെ മുഖ്യമന്ത്രി വഞ്ചിച്ചതായി പ്രീതി നടേശന്‍ ആരോപിച്ചു. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രീതി നടേശന്‍ ഇക്കാര്യം പറഞ്ഞത്. മതില്‍ കഴിഞ്ഞ് അടുത്ത ദിവസം ഒരു സ്ത്രീ കരഞ്ഞുകൊണ്ട് എന്നെ വിളിച്ചു പറഞ്ഞത് നടക്കാന്‍ പാടില്ലാത്തത് നടന്നു, യുവതികള്‍ സന്നിധാനത്ത് പ്രവേശിച്ചു എന്നാണ്. അപ്പോളാണ് വഞ്ചിക്കപ്പെട്ടതായി മനസിലായത്.
 
യുവതീപ്രവേശത്തിനായി സർക്കാർ സ്വീകരിച്ച നടപടികളും രീതികളുമെല്ലാം തെറ്റായിരുന്നു. പുനഃപരിശോധനാ ഹര്‍ജിയില്‍ സുപ്രീംകോടതി എന്തു പറയുമെന്നു നമുക്കറിയില്ല. പക്ഷേ മുഖ്യമന്ത്രി മുന്‍കൈയെടുത്ത് മത, സാമൂഹിക, രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തേണ്ടിയിരുന്നു. സുപ്രീം കോടതി വിധി വരുന്നതുവരെ മുഖ്യമന്ത്രി കാത്തിരിക്കണമായിരുന്നു.
 
പല ക്ഷേത്രങ്ങളിലും ആചാരങ്ങള്‍ മാറിയത് വളരെ സാവധാനമാണ്. സര്‍ക്കാര്‍ സ്വീകരിച്ച നടപടിക്ക് വലിയ വില കൊടുക്കേണ്ടി വന്നു. എത്ര പേരാണ് ജയിലിലായത്. രക്തച്ചൊരിച്ചിലില്ലാതെയാണ് നവോത്ഥാനമുണ്ടാകേണ്ടത്. വനിതാമതിലിലൂടെ പിണറായി വിജയന് ചുറ്റുമുണ്ടായ പ്രഭാവലയം ശബരിമലയിലെ യുവതീപ്രവേശനത്തോടെ ഇല്ലാതായി. എസ്എന്‍ഡിപി യോഗം എല്ലായ്‌പ്പോളും ഭക്തര്‍ക്കൊപ്പമാണ്. 
 
ഞങ്ങള്‍ ക്ഷേത്രാചാരങ്ങള്‍ പാലിക്കുന്നവരാണ്. സുപ്രീം കോടതി വിധി ഭക്തരെ ഏറെ വേദനിപ്പിച്ച കാര്യമാണ്. ഞങ്ങളുടെ സംഘടനയുമായി ബന്ധപ്പെട്ട യുവതികള്‍ ശബരിമലയില്‍ പോകില്ലെന്ന് അപ്പോള്‍ തന്നെ തീരുമാനമെടുത്തിരുന്നു. അയ്യപ്പനില്‍ വിശ്വാസമുള്ളവരും ആചാരങ്ങള്‍ പാലിക്കുന്നവരുമായ യുവതികളൊന്നും ശബരിമലയില്‍ പോകില്ല. ആക്ടിവിസ്റ്റുകളേ പോകൂ. ആര്‍ത്തവത്തിന് ഏഴ് ദിവസത്തിന് ശേഷം ശുദ്ധിയായി മാത്രമേ ക്ഷേത്രത്തില്‍ പോകാവൂ എന്ന് ശ്രീനാരായണ ഗുരുദേവന്‍ ഗുരുസ്മൃതിയില്‍ പറയുന്നുണ്ടെന്നും പ്രീതി നടേശന്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി; കൂടുതലൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രം

Nimisha Priya death sentence: നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം, യമൻ ഭരണകൂടവുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്

കല്യാണപ്പിറ്റേന്ന് ഞാൻ ചോദിച്ചു, 'ഇനി അഭിനയിക്കുമോ?': ഒരു ചിരിയായിരുന്നു മഞ്ജുവിന്റെ മറുപടി: മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍

നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊല്ലത്ത് സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ഷോക്കേറ്റ് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു; അസ്വാഭാവിക മരണത്തിന് കേസെടുത്തു

കാട്ടായിക്കോണത്ത് 14 വയസ്സുകാരന്‍ 16-ാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു

ആധാര്‍ ബിഗ് അപ്ഡേറ്റ്: ഇനിപ്പറയുന്ന സാഹചര്യങ്ങളില്‍ UIDAI നിങ്ങളുടെ കുട്ടിയുടെ ആധാര്‍ ഡീആക്റ്റിവേറ്റ് ചെയ്‌തേക്കാം

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച യുവാവിന് ജാമ്യം നല്‍കരുതെന്ന് യുവതി; വിവാഹേതര ബന്ധം പുലര്‍ത്തിയതിന് നടപടി നേരിടേണ്ടിവരുമെന്ന് സുപ്രീം കോടതി

Nipah: അതീവജാഗ്രതയിൽ പാലക്കാട്, മണ്ണാർക്കാട് താലൂക്കിൽ മാസ്ക് നിർബന്ധമാക്കി

അടുത്ത ലേഖനം
Show comments