സൗജന്യ റേഷൻ: ആദ്യദിനം 14.5 ലക്ഷം ആളുകൾക്ക് സൗജന്യ റേഷൻ ലഭിച്ചു, അരി വെട്ടിക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് മുഖ്യമന്ത്രി

അഭിറാം മനോഹർ
ബുധന്‍, 1 ഏപ്രില്‍ 2020 (18:51 IST)
സൗജന്യ റേഷൻ വിതരണത്തിന്റെ ആദ്യദിനം മെച്ചപ്പെട്ട രീതിയിലാണ് നടന്നതെന്ന് മുഖ്യമന്ത്രി. കൊറോണാ പശ്ചാത്തലത്തിലുള വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. സംസ്ഥാനത്തിലെ മിക്ക സ്ഥലങ്ങളിലും വരുന്ന ആളുകൾക്ക് ഇരിക്കൻ സൗകര്യവും കുടിക്കുവാൻ വെള്ളവും ലഭിക്കുന്ന അനുഭവമുണ്ടായി. ചില കേന്ദ്രങ്ങളിൽ തിരക്കനുഭവപ്പെട്ടു.14.5 ലക്ഷം ആളുകൾക്കാണ് ആദ്യദിനം റേഷൻ വിതരണം ചെയ്തത്. 21,472മെട്രിക് ടൺ അരി വിതരണം ചെയ്തു.
 
ഏപ്രിൽ 20 വരെയായിരിക്കും സൗജന്യ റേഷൻ വിതരണം നടക്കുന്നത്.അരിയുടെ അളവിൽ കുറവുണ്ടെന്ന് ഒറ്റപ്പെട്ട പരാതികൾ ചിലയിടങ്ങളിൽ നിന്നും ലഭിച്ചിട്ടുള്ളതായും ഇക്കാര്യങ്ങൾ റേഷൻ കടയുടമകൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.സൗജന്യ റേഷൻ അരി വിതരണം ചെയ്‌യുന്നതിൽ കുറവ് വന്നാൽ അതിന് കാരണക്കാരായവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.എൻഡോസൾഫാൻ ദുരന്തബാധിതർക്കുള്ള സൗജന്യ അരി അവരുടെ വീടുകളിൽ എത്തിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല സ്വര്‍ണക്കൊള്ള കേസ്: മുന്‍ ദേവസ്വം പ്രസിഡന്റ് എ.പത്മകുമാറിനു വീണ്ടും നോട്ടീസ്

ഗണപതി ഭഗവാനെക്കുറിച്ചുള്ള എലോണ്‍ മസ്‌കിന്റെ പോസ്റ്റ് വൈറലാകുന്നു, ഇന്റര്‍നെറ്റിനെ അമ്പരപ്പിച്ച് ഗ്രോക്ക് എഐയുടെ വിവരണം

മറ്റുരാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടാത്ത രാജ്യങ്ങള്‍ ഏതൊക്കെയെന്നറിയാമോ

ഞാന്‍ അകത്തു പോയി കണ്ണനെ കാണും, എന്റെ വിവാഹവും ഇവിടെ നടക്കും; പുതിയ വീഡിയോയുമായി ആത്മഹത്യയ്ക്ക് ശ്രമിച്ച ജസ്‌ന സലീം

മെഡിക്കല്‍ കോളേജുകളിലേക്ക് അനാവശ്യ റഫറല്‍ ഒഴിവാക്കാന്‍ പ്രോട്ടോക്കോള്‍ പുറത്തിറക്കി

അടുത്ത ലേഖനം
Show comments