Select Your Language

Notifications

webdunia
webdunia
webdunia
webdunia

J.S.K: 'പേര് മാറ്റണമെന്ന് പറയാന്‍ വ്യക്തമായ കാരണങ്ങള്‍ വേണം'; സെന്‍സര്‍ ബോര്‍ഡിനെ നിര്‍ത്തിപ്പൊരിച്ച് ഹൈക്കോടതി

Janaki Versus State of Kerala: ബുധനാഴ്ച കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ സെന്‍സര്‍ ബോര്‍ഡിന്റെ നിലപാട് വ്യക്തമാക്കണം

JSK Controversy, High Court against Censor board JSK Movie, Suresh Gopi JSK, High Court on JSK Movie, ജെ.എസ്.കെ, സുരേഷ് ഗോപി, ജാനകി, ജെ.എസ്.കെ വിവാദം

രേണുക വേണു

Kochi , തിങ്കള്‍, 30 ജൂണ്‍ 2025 (16:26 IST)
JSK Movie

J.S.K: സുരേഷ് ഗോപി ചിത്രം 'ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള' (ജെ.എസ്.കെ) പേരുമായി ബന്ധപ്പെട്ട വിവാദത്തില്‍ സെന്‍സര്‍ ബോര്‍ഡിനോടു ചോദ്യങ്ങളുമായി ഹൈക്കോടതി. 'ജാനകി' എന്ന പേര് മാറ്റണമെന്നു നിര്‍ദേശിക്കാന്‍ വ്യക്തമായ കാരണങ്ങളുണ്ടെങ്കില്‍ ബോധിപ്പിക്കണമെന്ന് കോടതി സെന്‍സര്‍ ബോര്‍ഡിനോടു ആവശ്യപ്പെട്ടു. 
 
സിനിമയ്ക്കും കഥാപാത്രത്തിനും ജാനകി എന്ന പേരു നല്‍കുന്നതില്‍ എന്തു സാഹചര്യത്തിലാണ് പ്രശ്‌നമെന്നും അറിയിക്കാന്‍ ജസ്റ്റിസ് എന്‍.നഗരേഷ് അധ്യക്ഷനായ ബെഞ്ച് സെന്‍സര്‍ ബോര്‍ഡിനോടു നിര്‍ദേശിച്ചു. ബുധനാഴ്ച കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ സെന്‍സര്‍ ബോര്‍ഡിന്റെ നിലപാട് വ്യക്തമാക്കണം. സിനിമയുടെ പ്രമേയം, പേര് എന്നിവ എന്തായിരിക്കണമെന്ന് കലാകാരനോടു സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിക്കുകയാണോ എന്നും കോടതി പരിഹാസ രൂപേണ ചോദിച്ചു.
 
'ജാനകി' എന്ന പേര് എങ്ങനെയാണ് അവഹേളനം ആകുന്നതെന്നാണ് കോടതിയുടെ പ്രധാന ചോദ്യം. സിനിമയ്ക്കു എന്ത് പേര് നല്‍കണമെന്നത് ഒരു കലാകാരന്റെ സ്വാതന്ത്ര്യമാണ്. സിനിമയുടെ പേര്, ഉള്ളടക്കം എന്നിവയില്‍ സെന്‍സര്‍ ബോര്‍ഡിനു ഇടപെടാന്‍ സാധിക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. 
 
അതേസമയം 'ജാനകി' എന്ന പേര് സംസ്‌കാരവുമായി ബന്ധപ്പെട്ടതാണെന്ന വാദമാണ് സെന്‍സര്‍ ബോര്‍ഡ് ഉയര്‍ത്തിയത്. മത, ജാതി, വംശപരമായ വിദ്വേഷ പരാമര്‍ശങ്ങള്‍ പാടില്ലെന്ന് ഫിലിം സര്‍ട്ടിഫൈ ചെയ്യുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നുണ്ടെന്ന് സെന്‍സര്‍ ബോര്‍ഡ് വാദമുയര്‍ത്തി. നിഷ്പക്ഷമായ പേര് സിനിമയ്ക്ക് ഇടാമല്ലോ എന്നും സെന്‍സര്‍ ബോര്‍ഡ് കോടതിയോടു ചോദിച്ചു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹൃദയാഘാതങ്ങള്‍ കൂടുന്നു; ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ കെയര്‍ പ്രോഗ്രാം ആരംഭിച്ചു