Webdunia - Bharat's app for daily news and videos

Install App

John brittas vs suresh gopi: സുരേഷ് ഗോപി ഒരു നിഷ്കളങ്കൻ,മുന്നയെന്ന് പറഞ്ഞപ്പോൾ എഴുന്നേറ്റു, ജോർജ് കുര്യൻ പതുങ്ങിയിരുന്നെന്ന് ബ്രിട്ടാസ്

അഭിറാം മനോഹർ
വെള്ളി, 4 ഏപ്രില്‍ 2025 (13:16 IST)
രാജ്യസഭയിലെ വാക്‌പോര് കേരളത്തിലെത്തിയിട്ടും വിടാതെ സുരേഷ് ഗോപി എം പിയും ജോണ്‍ ബ്രിട്ടാസും. എമ്പുരാനിലെ മുന്നയുടെ കാര്യം രാജ്യസഭയില്‍ പറഞ്ഞപ്പോള്‍ അത് തന്നെ പറ്റിയാണെന്ന് പറഞ്ഞാണ് സുരേഷ് ഗോപി പ്രതികരിച്ചതെന്നും അദ്ദേഹം ഒരു നിഷ്‌കളങ്കനായത് കൊണ്ടാകാം അങ്ങനെ തോന്നിയതെന്നും മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ബ്രിട്ടാസ് പറഞ്ഞു.
 
 രസകരമായ കാര്യം എന്തെന്നാല്‍ മുന്ന താനാണെന്ന് പറഞ്ഞാണ് സുരേഷ് ഗോപി എഴുന്നേറ്റത്. അത് സുരേഷ് ഗോപിയാണെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. അദ്ദേഹം എഴുന്നേറ്റതാണ്. പ്രതിപക്ഷ നിരയിലുണ്ടായിരുന്ന ഡിഎംകെയുടെ തിരുച്ചി ശിവ, സമാജ്വാദി പാര്‍ട്ടിയുടെ രാം ഗോപാല്‍ യാദവ്, ആം ആദ്മി പാര്‍ട്ടിയുടെ സഞ്ജയ് സിങ്ങ് എന്നിവരുള്‍പ്പടെ എന്തിനാണ് എഴുന്നേറ്റതെന്ന് സുരേഷ് ഗോപിയോട് ചോദിച്ചിരുന്നു.
 
രാഷ്ട്രീയസംവാദങ്ങളില്‍ 30 വെള്ളിക്കാശിന് ഒറ്റുകൊടുത്ത യൂദാസിനെ പോലെ എന്നൊക്കെ പറയാറുണ്ട്. അതൊരു പ്രയോഗമാണ്. സുരേഷ് ഗോപിക്ക് പക്ഷേ അത് താനാണെന്ന് തോന്നി. താനാണ് മുന്ന, താനാണ് യൂദാസ് എന്നൊക്കെ. ജോര്‍ജ് കുര്യന് കാര്യം മനസിലായി. ബുദ്ധിപരമായി സീറ്റില്‍ പതുങ്ങിയിരുന്നു. സുരേഷ് ഗോപി ഒരു നിഷ്‌കളങ്കനായത് കൊണ്ട് വിചാരിച്ചു. അത് തന്നെ പറ്റിയാണെന്ന്. നിങ്ങളുടെ പേരൊന്നും പറഞ്ഞിട്ടില്ലല്ലോ നിങ്ങളെ കുറിച്ചാണോ എന്നൊക്കെ പ്രതിപക്ഷ നിരയില്‍ പലരും പറഞ്ഞു. എന്നിട്ടും ഏതൊക്കെയോ സിനിമകളുടെ പേരൊക്കെ പറഞ്ഞു അദ്ദേഹം എഴുന്നേല്‍ക്കുകയായിരുന്നു. 51 വെട്ടിന്റെ കാര്യമൊക്കെ പറഞ്ഞു. കേരളത്തില്‍ ഒരു സിനിമയും നിരോധിക്കണമെന്ന് ഞാനും പറയില്ല. എന്റെ പാര്‍ട്ടിയും പറയില്ല ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.
 
 സര്‍ഗാത്മകമായി നോക്കിയാല്‍ സെപ്റ്റിക് ടാങ്കില്‍ ഇടേണ്ട പല സിനിമകളും കേരളത്തില്‍ വന്നിട്ടുണ്ട്. കേരള സ്റ്റോറി ഉള്‍പ്പടെയുള്ള സിനിമകള്‍. അതിനൊക്കെ പ്രധാനമന്ത്രി അംബാസഡറായ കാര്യവും മറക്കേണ്ട. ഒരു പൂച്ചക്കുഞ്ഞ് പോലും ഇതൊന്നും കാണാന്‍ പോയില്ല എന്നത് വേറെ കാര്യം. ഈ 51 വെട്ട് ബിജെപി അവര്‍ക്ക് നിയന്ത്രണമുള്ള ചാനലില്‍ കാണിക്കട്ടെ. ബിജെപി അധ്യക്ഷന് തന്നെ നിയന്ത്രണമുള്ള ചാനലില്ലെ. അവിടെ കാണിക്കട്ടെ. എന്തിനാണ് കൈരളിയില്‍ കാണിക്കു എന്ന് പറയുന്നത്. കൈരളിക്ക് ഇത്തരം സിനിമകള്‍ കാണിക്കാനുള്ള വകതിരിവില്ലായ്മയില്ല. 
 
 കേന്ദ്ര സഹമന്ത്രിയാണെങ്കിലും അദ്ദേഹം പറയുന്നത് അത്ര ഗൗരവത്തില്‍ എടുക്കേണ്ട. സഹാനുഭൂതിയാണ് വേണ്ടത്. അദ്ദേഹം പറയുന്ന കാര്യങ്ങള്‍ അദ്ദേഹത്തിന്റെ പാര്‍ട്ടി തന്നെ ഗൗരവത്തില്‍ കാണുന്നുണ്ടോയെന്നും ബ്രിട്ടാസ് ചോദിച്ചു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങള്‍ എമ്പുരാനിലെ മുന്ന, കേരളം തെറ്റ് തിരുത്തുമെന്ന് ബ്രിട്ടാസ്, ബ്രിട്ടാസിന്റെ പാര്‍ട്ടി 800 പേരെ കൊന്നൊടുക്കിയെന്ന് സുരേഷ് ഗോപി, രാജ്യസഭയില്‍ വാഗ്വാദം

എമ്പുരാന്‍ വിവാദങ്ങള്‍ക്കിടെ നിര്‍മാതാവ് ഗോകുലം ഗോപാലന്റെ ഓഫീസില്‍ ഇ.ഡി. റെയ്ഡ്

സിപിഎമ്മിനെ ആര് നയിക്കും?, എം എ ബേബിയോ അതോ അശോക് ധാവ്ളെയോ, പാർട്ടി കോൺഗ്രസിൽ കനപ്പെട്ട ചർച്ച

ചൈനക്കാരുമായി പ്രേമവും വേണ്ട, സെക്‌സും വേണ്ട; ചൈനയിലുള്ള യു.എസ് ജീവനക്കാർക്ക് ട്രംപ് ഭരണകൂടത്തിന്റെ 'വിചിത്ര വിലക്ക്'

'നിങ്ങൾ ആരാ, സൗകര്യമില്ല പറയാന്‍, അതങ്ങ് ബ്രിട്ടാസിന്റെ വീട്ടിൽ പോയി വെച്ചാൽ മതി'; തട്ടിക്കയറി സുരേഷ് ഗോപി

അടുത്ത ലേഖനം
Show comments