Webdunia - Bharat's app for daily news and videos

Install App

കൊലക്കേസ് പ്രതിയുടെ അപകടമരണം കൊലപാതകം

എ കെ ജെ അയ്യര്‍
ചൊവ്വ, 11 ഏപ്രില്‍ 2023 (10:30 IST)
തിരുവനന്തപുരം: ബൈക്കിൽ യാത്ര ചെയ്ത കൊലക്കേസ് പ്രതിയുടെ അപകടമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തി. കുപ്രസിദ്ധ ഗുണ്ടയും ഇടവഴിക്കര ജോസ് വധക്കേസിലെ പ്രതിയുമായ രഞ്ജിത്ത് എന്ന മുപ്പതുകാരൻ ടിപ്പർ ഇടിച്ചു മരിച്ചത് കൊലപാതകമെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.

ടിപ്പർ ഓടിച്ചിരുന്ന ഡ്രൈവർ കീഴാറൂർ കൊല്ലങ്കാല ശ്യാമനിവാസിൽ ശശീന്ദ്രൻ മകൻ ശരത് എന്ന ഇരുപത്തെട്ടുകാരൻ കഴിഞ്ഞ ദിവസം വൈകിട്ട് നെയ്യാറ്റിൻകര ജൂഡീഷ്യൽ ഫാസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ കീഴടങ്ങി. എന്നാൽ ഇയാൾക്കൊപ്പം ടിപ്പറിൽ ഉണ്ടായിരുന്ന രണ്ടു പേർ ഒളിവിലാണ്. ഇവർക്കായി മാരായമുട്ടം പോലീസ് വ്യാപക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇവരായിരുന്നു മരിച്ച രഞ്ജിത്തിന്റെ ആശുപത്രിയിൽ എത്തിച്ചതും മരിച്ചെന്നു ഉറപ്പാക്കിയ ശേഷം ഒളിവിൽ പോയതും. 2015 ൽ മാരായമുട്ടത്ത് ബിവറേജസ് മദ്യവിൽപ്പന ശാലയ്ക്ക് മുമ്പിൽ എട്ടു പേർ ചേർന്ന് ജോസ് എന്നയാളെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയാണ് ഇപ്പോൾ മരിച്ച രഞ്ജിത്ത്. ഈസ്റ്റർ ദിനത്തിന്റെ രാവിലെ രഞ്ജിത്തുമായി ശരത്തും കൂട്ടരും വാക്കുതർക്കറ്റിൽ ഏർപ്പെട്ടതും പൊലീസിന് സംശയം ജനിപ്പിച്ചിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ടുവരരുത്, ലെജൻഡ്സ് ലീഗിലെ ഇന്ത്യ- പാക് പോരാട്ടം ഉപേക്ഷിച്ചതിൽ പ്രതികരണവുമായി അഫ്രീദി

Pak vs Ban: ബംഗ്ലാദേശിനെതിരെ മുട്ടിനിൽക്കാൻ പോലും കെൽപ്പില്ല, നാണം കെട്ട് പാകിസ്ഥാൻ, ചരിത്രത്തിൽ ഇങ്ങനൊരു തോൽവി ഇതാദ്യം

എല്ലാം കാണുക

ഏറ്റവും പുതിയത്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

സംസ്ഥാനത്ത് എലിപ്പനികേസുകളും മരണങ്ങളും കൂടുന്നു; ഈ മാസം മാത്രം 22 മരണം

Dharmasthala Case: ദുരൂഹതകളുടെ കോട്ട; എന്താണ് ധര്‍മസ്ഥല വിവാദം?

ഗോവിന്ദ ചാമിയുടെ ജയിൽ ചാട്ടം സംബന്ധിച്ച് അഭിമുഖം നൽകിയ ഡെപ്യൂട്ടി പ്രിസൺ ഓഫീസർക്ക് സസ്പെൻഷൻ

അടുത്ത ലേഖനം
Show comments