Webdunia - Bharat's app for daily news and videos

Install App

മുഖ്യമന്ത്രിക്ക് എല്ലാം അറിയാമായിരുന്നു? വെൽ പ്ലാൻഡ് ഓപറേഷൻ ആയിരുന്നു, ബിന്ദുവും കനകവും മല ചവിട്ടിയത് ഇങ്ങനെ

ആരുമറിഞ്ഞില്ല? ബിന്ദുവും കനക ദുർഗയും മല ചവിട്ടിയപ്പോൾ ഒത്താശ ചെയ്തത് പൊലീസ്; ചരട് വലിച്ച് മുഖ്യമന്ത്രി

Webdunia
ബുധന്‍, 2 ജനുവരി 2019 (15:32 IST)
ശക്തമായ പ്രതിഷേധവും അക്രമണവുമായിരുന്നു കഴിഞ്ഞ തവണ സ്ത്രീകൾ മല ചവിട്ടാനെത്തിയപ്പോൾ. അതിനാൽ തന്നെ ഇനി യുവതികൾ മല കയറാൻ എത്തുമെന്ന് ആരും കരുതിയിരുന്നില്ല. ഈ അവസരമാണ് കനക ദുർഗയും ബിന്ദുവും ഉപയോഗിച്ചത്. അക്ഷരാർത്ഥത്തിൽ അവരിരുവരും ചരിത്രം കുറിക്കുകയായിരുന്നു. 
 
യാതോരു പ്രതിഷേധവും ഇല്ലാതെയാണ് ബിന്ദുവും കനകവും മല ചവിട്ടിയത്. മലയിറങ്ങി വന്ന ഭക്തരാരും അവരെ തടഞ്ഞില്ല. പ്രതിഷേധിച്ചതുമില്ല. എന്നൽ, കനത്ത സുരക്ഷയില്ലാതിനാൽ തന്നെ ഈ വിവരം പുറം‌ലോകത്താരും അറിഞ്ഞുമില്ല. വെൽ പ്ലാൻഡ് ആയ ഒരു നിലപാടാണ് ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെടുത്തതെന്ന ആരോപണവും ഉയരുന്നുണ്ട്.
 
ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറും ഇക്കാര്യം അറിഞ്ഞിരുന്നില്ല. സന്നിധാനത്തെ മറ്റ് പൊലീസുകാരും ഒന്നുമറിഞ്ഞിരുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടാണ് എല്ലാം നിയന്ത്രിച്ചതെന്നാണ് റിപ്പോർട്ട്.
 
ഡിജിപി ലോക്‌നാഥ് ബെഹ്‌റയും എഡിജിപിമാരിൽ ഒരാൾക്കും ഇക്കാര്യം അറിയാമായിരുന്നുവത്രേ. കനത്ത സുരക്ഷ നൽകിയാൽ, ഇക്കാര്യം പുറത്തറിയുമെന്നും പ്രതിഷെധമുണ്ടാകുമെന്നും പൊലീസിനും മനസ്സിലായി. അങ്ങനെയാണ് വിവരം മറ്റാരേയും അറിയിക്കാതെ രണ്ട് പേരേയും അതീവരഹസ്യമായി ലളിതമായ സുരക്ഷ നൽകി പൊലീസ് മല ചവിട്ടിച്ചത്.  
 
കൊയിലാണ്ടി സ്വദേശിയാണ് ബിന്ദു. പെരിന്തൽമണ്ണക്കാരിയാണ് കനകദുർഗ്ഗ. ഇരുവരും സാമൂഹിക പ്രശ്‌നങ്ങളിൽ സജീവമായി ഇടപെടുന്നവരാണ്. നിലയ്ക്കലിൽ നിന്ന് യുവതികൾ എങ്ങനെ പമ്പയിലെത്തിയെന്നത് അജ്ഞാതമാണ്. പമ്പയിലെത്തിയ ഇരുവർക്കും പൊലീസ് സുരക്ഷയൊരുക്കുകയായിരുന്നു. യുവതികൾ എത്തിയതു മുതൽ എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിക്ക് അറിയാമായിരുന്നു എന്നാണ് സൂചനകൾ.
 
നേരത്തെ ദർശനത്തിന് ശ്രമിച്ച് പ്രതിഷേധം കാരണം പിൻവാങ്ങേണ്ടി വന്ന കനകദുർഗയും ബിന്ദുവും ഏറെ കരുതലുകൾ എടുത്തിരുന്നു. ഇരുമുടികെട്ട് എടുത്തിരുന്നില്ല. അതിനാൽ തന്നെ ഇവർ പതിനെട്ടാംപടി ചവിട്ടാതെയാണ് ദർശനം നടത്തിയത്.
 
ഭക്തർ മാത്രമേ സന്നിധാനത്ത് ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് തന്നെ പ്രതിഷേധങ്ങളോ അക്രമണങ്ങളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്നും ബിന്ദു വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇനി ലോകത്ത് ആരുമായും സൗഹൃദമാകാം, ചാറ്റുകൾക്ക് തത്സമയ തർജമ, ഫീച്ചറുമായി വാട്സാപ്പ്

ബധിരനും മൂകനുമായ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചു; സര്‍ക്കാര്‍ സ്‌കൂളിലെ മേട്രന് 18 വര്‍ഷം കഠിന തടവ്

കെഎസ്ആര്‍ടിസി ബസ് ജീവനക്കാരുടെ ബുദ്ധിപരമായ നീക്കം; തട്ടിക്കൊണ്ടുപോയ മൂന്നര വയസ്സുകാരിയെ രക്ഷപ്പെടുത്തി

ഭീകരവാദികൾക്കെതിരാണെന്ന് കശ്മീരികൾ തെളിയിച്ചു, അവർക്ക് മതിയായി: ഗുലാം നബി ആസാദ്

പഹല്‍ഗാം ഭീകരാക്രമണം: വിനോദയാത്രികര്‍ക്കായി ജമ്മു കാശ്മീര്‍ സര്‍ക്കാര്‍ അടിയന്തര ഹെല്‍പ് ഡെസ്‌ക്കുകള്‍ ഒരുക്കി

അടുത്ത ലേഖനം
Show comments