Webdunia - Bharat's app for daily news and videos

Install App

തിരുവനന്തപുരം ജില്ലയില്‍ റേഷന്‍ കടകള്‍ വഴിയുള്ള സൗജന്യ കിറ്റ് വിതരണം പൂര്‍ത്തിയായി; കിറ്റ് വാങ്ങാന്‍ സാധിക്കാത്തവര്‍ക്ക് സപ്ലൈകോ വഴി വരും ദിവസങ്ങളില്‍ കിറ്റ് വാങ്ങാം

ശ്രീനു എസ്
ബുധന്‍, 27 മെയ് 2020 (09:06 IST)
ജില്ലയില്‍ റേഷന്‍ കടകള്‍ വഴിയുള്ള സൗജന്യ പലവ്യഞ്ജന കിറ്റ് വിതരണം പൂര്‍ത്തിയായി. കിറ്റ് വാങ്ങാന്‍ സാധിക്കാത്തവര്‍ക്ക് സപ്ലൈകോ വിതരണ കേന്ദ്രങ്ങളില്‍ നിന്നും വരും ദിവസങ്ങളില്‍ കിറ്റ് വാങ്ങാനുള്ള സൗകര്യമുണ്ട്. 9,09,243 കാര്‍ഡുടമകള്‍ റേഷന്‍ കടകളില്‍ നിന്നും കിറ്റ് വാങ്ങി. ആകെ 9,46,906 റേഷന്‍ കാര്‍ഡുകളാണ് ജില്ലയില്‍ ഉള്ളത്. 
 
മഞ്ഞ കാര്‍ഡ് വിഭാഗത്തില്‍ 62,438 കാര്‍ഡുടമകളും പിങ്ക് കാര്‍ഡില്‍ 3,88,488 കാര്‍ഡുടമകളും നീല കാര്‍ഡില്‍ ഉള്‍പ്പെട്ട 2,01,465 കാര്‍ഡുടമകളും വെള്ള കാര്‍ഡില്‍ ഉള്‍പ്പെട്ട 2,56,852 കാര്‍ഡുടമകളും കിറ്റ് വാങ്ങി. ഡൊണേറ്റ് മൈ കിറ്റ് സേവനം ഉപയോഗിച്ച് 4,356 റേഷന്‍ കാര്‍ഡുടമകള്‍ കിറ്റ് സംഭാവന ചെയ്തു. റേഷന്‍ കാര്‍ഡ് ഇല്ലാത്ത കുടുംബങ്ങള്‍ക്ക് അപേക്ഷിച്ചാല്‍ 24 മണിക്കൂറിനകം റേഷന്‍ കാര്‍ഡ് നല്‍കണമെന്ന ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 5,738 അപേക്ഷകള്‍ ലഭിക്കുകയും അതില്‍ 3,017 അപേക്ഷകള്‍ അംഗീകരിക്കുകയും ചെയ്തു. മെയ് മാസത്തെ റേഷന്‍ വിഹിത വിതരണം 97% പൂര്‍ത്തിയായി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇസ്രയേലുമായുള്ള വ്യാപാര ചര്‍ച്ചകള്‍ നിര്‍ത്തിവച്ചതായി യുകെ

അമ്മയുടെ മുന്നില്‍ വെച്ച് കാമുകന്‍ രണ്ടര വയസ്സുള്ള മകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

വേടന്റെ പരിപാടിയിലുണ്ടായത് 1,75,552 രൂപയുടെ നാശനഷ്ടം, പൈസ തരണം, പട്ടികജാതി വികസന വകുപ്പിന് നഗരസഭയുടെ നോട്ടീസ്

കേരളത്തില്‍ വന്‍ തട്ടിപ്പ്; ജി പേ, യുപിഐ ആപ്പുകള്‍ വഴി പണം സ്വീകരിക്കുന്നവര്‍ സൂക്ഷിക്കുക

ഓപ്പറേഷന്‍ സിന്ദൂര്‍ തട്ടിക്കൂട്ട് യുദ്ധമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ; കശ്മീരില്‍ പ്രശ്‌നമുണ്ടാകുമെന്ന് മോദിക്ക് അറിയാമായിരുന്നു എന്നും ആരോപണം

അടുത്ത ലേഖനം
Show comments