വിസ്മയ കേസ് പ്രതി കിരണ്‍കുമാറിന് ജാമ്യം; ശിക്ഷാവിധി മരവിപ്പിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി അംഗീകരിച്ചു

ഈ സാഹചര്യത്തില്‍ കിരണ്‍കുമാറിന് ജാമ്യം ലഭിക്കും.

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 2 ജൂലൈ 2025 (14:14 IST)
വിസ്മയ കേസ് പ്രതി കിരണ്‍കുമാറിന് ജാമ്യം ലഭിക്കും. ശിക്ഷാവിധി മരവിപ്പിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി അംഗീകരിച്ചു. ഹൈക്കോടതി അപ്പീലില്‍ തീരുമാനമെടുക്കുന്നത് വരെയാണ് ശിക്ഷാവിധി മരവിപ്പിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ കിരണ്‍കുമാറിന് ജാമ്യം ലഭിക്കും. 10 വര്‍ഷം തടവ് ശിക്ഷ വിധിച്ച വിചാരണ കോടതി വിധിക്കെതിരെയാണ് കിരണ്‍ സുപ്രീംകോടതിയെ സമീപിച്ചത്.
 
ഹൈക്കോടതി ഇക്കാര്യത്തില്‍ തീരുമാനമെടുക്കാതെ വന്നതോടെയാണ് പ്രതി സുപ്രീംകോടതിയെ സമീപിച്ചത്. വിസ്മയുടെ ആത്മഹത്യയില്‍ തന്നെ നേരിട്ട് ബന്ധിപ്പിക്കാന്‍ തെളിവില്ലെന്ന് പ്രതി വാദിച്ചു. 2021 ജൂണിലാണ് ഭര്‍ത്താവായ കിരണിന്റെ വീട്ടില്‍ വിസ്മയ തൂങ്ങിമരിച്ചത്. കിരണിന്റെ പീഡനം മൂലമാണ് വിസ്മയ മരിച്ചതെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം. തുടര്‍ന്ന് പോലീസ് കേസെടുക്കുകയായിരുന്നു.
 
100 പവനും ഒന്നേകാല്‍ ഏക്കര്‍ ഭൂമിയും 10 ലക്ഷം രൂപ വരുന്ന കാറും സ്ത്രീധനമായി വാങ്ങിയാണ് വിസ്മയയെ കിരണ്‍കുമാര്‍ വിവാഹം ചെയ്തത്. എന്നാല്‍ സ്ത്രീധനമായി നല്‍കിയ കാറിന്റെ പേരില്‍ പീഡനം തുടരുകയായിരുന്നു. പിന്നാലെയാണ് വിസ്മയ ആത്മഹത്യ ചെയ്തത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്ഐആറില്‍ ഇടപെടില്ല, സുപ്രീം കോടതിയെ സമീപിക്കാം; സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി

ബിഹാർ നൽകുന്ന സന്ദേശം വ്യക്തം, ഇനി കേരളത്തിൻ്റെ ഊഴമെന്ന് രാജീവ് ചന്ദ്രശേഖർ

അമിതമായി മരുന്ന് കഴിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ യുവതി ആത്മഹത്യ ചെയ്തു

നമ്മൾ പോരാട്ടത്തിൽ തോറ്റിരിക്കാം, എന്നാൽ യുദ്ധത്തിലല്ല, ബിഹാർ ഫലത്തിൽ പ്രതികരിച്ച് സന്ദീപ് വാര്യർ

ബിഹാറിൽ നടന്നത് എസ്ഐആർ കള്ളക്കളി, ഈ കളി മറ്റ് സംസ്ഥാനങ്ങളിൽ നടക്കില്ല: അഖിലേഷ് യാദവ്

അടുത്ത ലേഖനം
Show comments