Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആവശ്യം സസ്‌പെന്‍ഷനല്ല, പിരിച്ചുവിടണം: പോലീസ് മര്‍ദ്ദനത്തിന് ഇരയായ വിഎസ് സുജിത്ത്

തന്റെ ആവശ്യം മര്‍ദ്ദിച്ചവരുടെ സസ്‌പെന്‍ഷനല്ലെന്നും അവരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടണമെന്നും പോലീസ് മര്‍ദ്ദനത്തിന് ഇരയായ വിഎസ് സുജിത്ത്.

sujith

സിആര്‍ രവിചന്ദ്രന്‍

, ശനി, 6 സെപ്‌റ്റംബര്‍ 2025 (18:34 IST)
sujith
തന്റെ ആവശ്യം മര്‍ദ്ദിച്ചവരുടെ സസ്‌പെന്‍ഷനല്ലെന്നും അവരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടണമെന്നും പോലീസ് മര്‍ദ്ദനത്തിന് ഇരയായ വിഎസ് സുജിത്ത്. വാര്‍ത്താസമ്മേളനത്തിലാണ് യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡണ്ട് കൂടിയായ വിഎസ് സുജിത്ത് ഇക്കാര്യം പറഞ്ഞത്. സസ്‌പെന്‍ഷന്‍ ശുപാര്‍ശയില്‍ തൃപ്തിയില്ലെന്നും ഡ്രൈവറായ സുഹൈറിനെതിരെ നടപടി ഉണ്ടായിട്ടില്ലെന്നും സുജിത്ത് പറഞ്ഞു. 
 
അഞ്ചുപേരെയും സര്‍വീസില്‍ നിന്ന് പുറത്താക്കണമെന്നും സുജിത്ത് ആവശ്യപ്പെട്ടു. എല്ലാ പോലീസ് സ്റ്റേഷനിലും സിസിടിവി വേണമെന്ന് സുപ്രീംകോടതി വിധിച്ച കേസില്‍ കക്ഷി ചേരുമെന്നും സുജിത് വ്യക്തമാക്കി. ശശിധരന്‍ എന്ന പോലീസ് ഉദ്യോഗസ്ഥന്‍ സിസിടിവി ഇല്ലാത്ത മുറിയില്‍ എത്തിച്ചു മര്‍ദ്ദിച്ചുവെന്നും വധശ്രമത്തിനുള്ള വകുപ്പ് കൂടി ഉള്‍പ്പെടുത്താന്‍ കോടതിയെ സമീപിക്കുമെന്നും സുജിത്ത് വ്യക്തമാക്കി.
 
2023 ഏപ്രില്‍ അഞ്ചിനാണ് സംഭവം നടന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവരികയും സംഭവം കോടതിയുടെ പരിഗണനയിലെത്തുകയും ചെയ്ത പശ്ചാത്തലത്തിലാണ് നടപടികള്‍ പുനപരിശോധിക്കാനുള്ള ശുപാര്‍ശ നല്‍കിയത്. മര്‍ദ്ദനത്തെ തുടര്‍ന്ന് സുജിത്തിന്റെ കേള്‍വി ശക്തി ഭാഗികമായി നഷ്ടപ്പെട്ടിരുന്നു. വിവരാവകാശ കമ്മീഷന്‍ അംഗം സോണിച്ചന്‍ ജോസഫിന്റെ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് ദൃശ്യങ്ങള്‍ കൈമാറിയത്. പോലീസ് സ്റ്റേഷനിലും അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസിലും വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചിട്ടും അനുകൂല മറുപടി ലഭിക്കാത്തതിനെത്തുടര്‍ന്നാണ് സുജിത്ത് നേരിട്ട് വിവരാവകാശ കമ്മീഷനെ സമീപിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിരോധിച്ച നോട്ടുകള്‍ ഉപയോഗിച്ച് 450 കോടി രൂപയുടെ പഞ്ചസാര മില്ല് വാങ്ങി; വികെ ശശികലയ്‌ക്കെതിരെ സിബിഐ കേസെടുത്തു