ഉറ്റവർ മണ്ണിനടിയിലാകുന്നത് നേരിൽ കാണേണ്ടി വന്ന ജിഷ്ണു, നടുക്കുന്ന ഓർമ

ജിഷ്ണു രാവിലെ വീട്ടിൽ നിന്നും ദുരിതാശ്വാസ പ്രവർത്തനത്തിനിറങ്ങി, തിരിച്ച് വന്നപ്പോൾ വീടുമില്ല വീട്ടുകാരുമില്ല

Webdunia
ബുധന്‍, 14 ഓഗസ്റ്റ് 2019 (11:37 IST)
കവളപ്പാറയിലെ ഉരുൾപൊട്ടലിൽ നിരവധി ജീവനുകളാണ് നഷ്ടമായിരിക്കുന്നത്. അക്കൂട്ടത്തിൽ ജിഷ്ണുവെന്ന യുവാവുമുണ്ട്. കൺമുന്നിലാണ് തന്റെ ഉറ്റവരെ ജിഷ്‌ണുവിന് നഷ്‌ടമായത്‌. ജിഷ്ണുവിന്റെ കുടുംബവും ബന്ധുക്കളുമടക്കം ഏഴുപേരാണ് ഞൊടിയിടയില്‍ കവളപ്പാറയിലെ മണ്ണിനടിയില്‍ മറഞ്ഞത്.  
 
ദുരന്തമുണ്ടായ വ്യാഴാഴ്ച രാവിലെ തന്നെ തോട്ടില്‍ വെള്ളം കയറിയതിനാല്‍ ബന്ധു ഹരീഷിനൊപ്പം ജിഷ്ണു ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി ഇറങ്ങി. മുന്നറിയിപ്പിനെ തുടർന്ന് ക്യാമ്പിലേക്ക് മാറാന്‍ കാത്തിരിക്കുകയായിരുന്നു ജിഷ്ണുവിന്റെ കുടുംബം. ജിഷ്ണു വന്നിട്ട് പോകാമെന്ന് ഇവർ മറ്റൊരു ബന്ധുവിനെ വിളിച്ചറിയിച്ചിരുന്നു. 
 
ജിഷ്ണുവിന്റെ സഹോദരനും അസമില്‍ സൈനികനുമായ വിഷ്ണു, പിതാവ് വിജയന്‍, മാതാവ് വിശ്വേശ്വരി, സഹോദരി ജീഷ്ണ, വിഷ്ണുവിന്റെ പിതാവിന്റെ ജ്യേഷ്ഠന്‍, അദ്ദേഹത്തിന്റെ ഭാര്യ, ഒരുകുട്ടി എന്നിവർ ഞൊടിയിടയ്ക്കുള്ളിൽ മണ്ണിൽ മറഞ്ഞു. ജിഷ്ണുവിന്റെ വീടിന്റെ അടിത്തറ വരെ ഇളക്കി നോക്കിയിട്ടും ആരേയും ഇതുവരെ കണ്ടെത്തിയിട്ടില്ല. കണ്മുന്നിൽ വെച്ചാണ് ജിഷ്ണുവിന് വീട്ടുകാരെ നഷ്ടപെട്ടത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

താലിബാനെ താഴെയിറക്കണം, തുർക്കിയെ സമീപിച്ച് പാകിസ്ഥാൻ, അഫ്ഗാനിൽ ഭരണമാറ്റത്തിനായി തിരക്കിട്ട ശ്രമം

എസ്ഐആറിൽ സ്റ്റേ ഇല്ല, അടിയന്തിരമായി പരിഗണിക്കും, തിര: കമ്മീഷന് നോട്ടീസയച്ച് സുപ്രീം കോടതി

രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിട്ടില്ല: വി.കെ.ശ്രീകണ്ഠന്‍

ഭര്‍ത്താവുമായുള്ള കുടുംബപ്രശ്‌നമല്ലെന്ന് ജീജി മാരിയോ

യുഎസിന്റെ വിരട്ടല്‍ ഏറ്റു?, റഷ്യന്‍ എണ്ണ ഇറക്കുമതി നിര്‍ത്തി റിലയന്‍സ് റിഫൈനറി

അടുത്ത ലേഖനം
Show comments