മാങ്ങാനം കൊലപാതകം: വിനോദിന്റെ ഭാര്യയുമായി സന്തോഷിനുള്ള അടുപ്പമാണ് കൊലയ്ക്കു കാരണമായതെന്ന് വെളിപ്പെടുത്തല്‍

കൊലയ്ക്കു കാരണം കടുത്ത വൈരാഗ്യം

Webdunia
തിങ്കള്‍, 28 ഓഗസ്റ്റ് 2017 (12:21 IST)
കോട്ടയം മാങ്ങാനത്ത് വെട്ടിനുറുക്കി ചാക്കിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. പയ്യപ്പാടി സ്വദേശിയും ആനപ്പാപ്പാനുമായ സന്തോഷ് (40) ആണ് കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് കുപ്രസിദ്ധ ഗുണ്ട വിനോദ് എന്ന കമ്മല്‍ വിനോദിനേയും ഭാര്യ കുഞ്ഞുമോളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. 
 
കൊലപാതകത്തിനു കാരണം കടുത്ത വൈരാഗ്യമാണെന്ന് പൊലീസ് പറയുന്നു. സ്വന്തം പിതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് വിനോദ്. ആ കേസുമായി ബന്ധപ്പെട്ട് ഇയാള്‍ ജയിലിലായ സമയത്ത് സന്തോഷ് വിനോദിന്റെ ഭാര്യയുമായി അടുക്കാൻ ശ്രമിച്ചിരുന്നു. തുടർന്നുണ്ടായ വിരോധമാണ് കൊലയ്ക്കു കാരണമായതെന്നാണ് നിഗമനം.  
 
സന്തോഷും വിനോദും ഉൾപ്പെട്ട ഒരു കേസിന്റെ വിചാരണയ്ക്കായി ജയിലിൽ നിന്ന് കോടതിയിൽ കൊണ്ടുവന്ന വേളയില്‍ വിനോദ് കോടതി വരാന്തയിൽവച്ച് സന്തോഷിനെ ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസിനും വിവരം ലഭിച്ചിട്ടുണ്ട്.
 
വിനോദിനെയും അയാളുടെ ഭാര്യയേയും വെവ്വേറേ ഇരുത്തി ചോദ്യം ചെയ്തപ്പോള്‍ ഭാര്യയിൽ നിന്ന് കിട്ടിയ വിവരങ്ങളായിരുന്നു കൊല്ലപ്പെട്ടത് സന്തോഷാണെന്ന നിഗമനത്തിലേക്ക് പൊലീസിനെ എത്തിച്ചത്. തിരച്ചിലില്‍ മൃതദേഹത്തിന്റെ ശിരസ്സും കണ്ടെടുത്തതോടെ കാര്യങ്ങൾ കൂടുതൽ വ്യക്തമാവുകയും ചെയ്തു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Vijay: 'അണ്ണായെ മറന്നത് ആര്?'; ഡിഎംകെയെയും സ്റ്റാലിനെയും കടന്നാക്രമിച്ച് വിജയ്

മഴയ്ക്ക് ശമനമില്ല; തെക്കന്‍ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

Kerala Weather: ചക്രവാതചുഴി, വീണ്ടും മഴ; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വാഹനങ്ങളിലെ വ്ളോഗിംഗ്: പോലീസിന് കര്‍ശന നടപടിയെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

ശബരിമലയിലെ തിരക്ക് നിയന്ത്രണം: ദിവസേനയുള്ള സ്‌പോട്ട് ബുക്കിംഗ് എണ്ണം നിശ്ചയിക്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു

അടുത്ത ലേഖനം
Show comments