Select Your Language

Notifications

webdunia
webdunia
webdunia
webdunia

സുപ്രധാന വിധികളാല്‍ ശ്രദ്ധിക്കപ്പെട്ട ജഡ്ജി, കേന്ദ്ര സര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ച ചരിത്രം; ഡി.വൈ.ചന്ദ്രചൂഢ് അടുത്ത ചീഫ് ജസ്റ്റിസ് ആകും

നവംബര്‍ ഒന്‍പതിന് ഡി.വൈ.ചന്ദ്രചൂഢ് പുതിയ ചീഫ് ജസ്റ്റിസ് ആയി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും

സുപ്രധാന വിധികളാല്‍ ശ്രദ്ധിക്കപ്പെട്ട ജഡ്ജി, കേന്ദ്ര സര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ച ചരിത്രം; ഡി.വൈ.ചന്ദ്രചൂഢ് അടുത്ത ചീഫ് ജസ്റ്റിസ് ആകും
, ചൊവ്വ, 11 ഒക്‌ടോബര്‍ 2022 (12:14 IST)
ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഢ് ഇന്ത്യയുടെ അമ്പതാമത്തെ ചീഫ് ജസ്റ്റിസാകും. ഡോ.ധനഞ്ജയ് യശ്വന്ത് ചന്ദ്രചൂഢ് എന്നാണ് മുഴുവന്‍ പേര്. ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് യു.യു.ലളിത് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഢിന്റെ പേര് നിര്‍ദേശിച്ചു. കേന്ദ്ര നിയമ മന്ത്രാലയത്തിനാണ് ചീഫ് ജസ്റ്റിസ് ശുപാര്‍ശ കൈമാറിയിരിക്കുന്നത്. 
 
നവംബര്‍ ഒന്‍പതിന് ഡി.വൈ.ചന്ദ്രചൂഢ് പുതിയ ചീഫ് ജസ്റ്റിസ് ആയി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ചീഫ് ജസ്റ്റിസ് പദവിയില്‍ രണ്ട് വര്‍ഷത്തെ കാലാവധിയാണ് ഡി.വൈ.ചന്ദ്രചൂഢിനുള്ളത്. 2024 നവംബര്‍ പത്തിനാണ് വിരമിക്കുക. 2016 മെയ് 13-നായിരുന്നു ഡി.വൈ.ചന്ദ്രചൂഢ് സുപ്രീം കോടതി ജഡ്ജി ആയി ചുമതലയേല്‍ക്കുന്നത്.
 
സുപ്രധാനമായ പല വിധികളും പുറപ്പടുവിച്ച ഭരണഘടനാ ബെഞ്ചില്‍ അംഗമായിരുന്നു ഡി.വൈ.ചന്ദ്രചൂഢ്. സ്വകാര്യത പൗരന്റെ മൗലികാവകാശം ആണെന്ന ഭരണഘടനാ ബെഞ്ചിന്റെ വിധി എഴുതിയത് ജസ്റ്റിസ് ചന്ദ്രചൂഢ് ആയിരുന്നു. അയോധ്യ കേസ്, ശബരിമല യുവതി പ്രവേശന കേസ് തുടങ്ങിയ വിധികള്‍ പ്രസ്താവിച്ച ബെഞ്ചില്‍ അംഗമായിരുന്നു. ആധാര്‍ ഭരണഘടനാപരമാണെന്ന ഭരണഘടനാ ബെഞ്ചിന്റെ ഭൂരിപക്ഷ വിധിയോട് വിയോജിച്ച് അദ്ദേഹം എഴുതിയ ഭിന്നവിധിയും ശ്രദ്ധേയമായിരുന്നു.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിറങ്ങലിച്ച് കേരളം ! തിരുവല്ലയില്‍ നരബലി; രണ്ട് സ്ത്രീകളെ കൊന്ന് കഷണങ്ങളാക്കി കുഴിച്ചിട്ട നിലയില്‍