2021 മുതൽ രാജ്യത്ത് സ്വർണാഭരണങ്ങൾക്ക് ഹോൾസെയിൽ മാർക്ക് നിർബന്ധമാക്കുന്നു

അഭിറാം മനോഹർ
ശനി, 30 നവം‌ബര്‍ 2019 (11:35 IST)
സ്വർണാഭരണങ്ങളുടെയും കരകൗശലവസ്തുക്കളുടെയും പരിശുദ്ധി ഉറപ്പുവരുത്തുന്നതിനായി 2021 ജനുവരി 15 മുതൽ രാജ്യത്ത് ബി ഐ എസ് ഹോൾമാർക്ക് നിർബന്ധമാക്കുമെന്ന് ഉപഭോക്തൃകാര്യ മന്ത്രി രാംവിലാസ് പാസ്വാൻ. ഇത് സംബന്ധിച്ച വിജ്ഞാപനം 2020 ജനുവരി 15ന് പുറത്തിറക്കുമെന്നും ഒരു വർഷത്തിന് ശേഷം നിബന്ധന നിലവിൽ വരുമെന്നും അദ്ദേഹം അറിയിച്ചു.
 
ഇത് പ്രകാരം രാജ്യത്തെ എല്ലാ ആഭരണവ്യാപരികളും ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സിൽ(ബി ഐ എസ്) രജിസ്റ്റർ ചെയ്യണം. ഇത് ലംഘിക്കുകയാണെങ്കിൽ 2018ലെ ബി ഐ എസ് ചട്ടപ്രകാരം കുറഞ്ഞത് ഒരു ലക്ഷം രൂപ മുതൽ വസ്തുവിന്റെ മൂല്യത്തിന്റെ അഞ്ചിരട്ടി വരെ പിഴയും ഒരു വർഷം തടവും ലഭിക്കാവുന്നതാണ്.
 
2000 മുതൽ നടപ്പിലാക്കുന്ന ബി ഐ എസ് ഹോൾമാർക്ക് പദ്ധതിപ്രകാരം 40% ആഭരണങ്ങൾ മാത്രമാണ് നിലവിൽ ഹോൾമാർക്ക് ചെയ്തവയായിട്ടുള്ളത്. നിലവിലെ സ്റ്റോക്ക് വിറ്റുതീർക്കാൻ വ്യാപരികൾക്ക് ഒരു വർഷം സമയം അനുവദിച്ചിട്ടുണ്ട്. ഒരു വർഷത്തിന് ശേഷം വ്യാപരികൾ 14 കാരറ്റ്,18 കാരറ്റ്,22 കാരറ്റ് എന്നിങ്ങനെ മൂന്ന് വിഭാഗത്തിലുള്ള ആഭരണങ്ങളുടെയും വില പ്രദർശിപ്പിക്കേണ്ടിവരും.
 
രാജ്യത്ത് 234 ജില്ലകളിലായി 877 ഹോൾമാർക്ക് കേന്ദ്രങ്ങളാണുള്ളത് മൊത്തം 26019 ജുവലറികൾക്കാണ് രജിസ്ട്രേഷനുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

'പോകല്ലേ, ഞങ്ങളുടെ കൂടെ നില്‍ക്ക്'; ട്വന്റി - ട്വന്റി സ്ഥാനാര്‍ഥിയുടെ കാലുപിടിച്ച് വി.ഡി.സതീശന്‍

ജോലിക്കിടെ നഗ്‌നത പ്രദര്‍ശിപ്പിച്ച ബിഎല്‍ഒയ്‌ക്കെതിരെ നടപടി; വിശദീകരണം തേടി കളക്ടര്‍

തദ്ദേശ തിരഞ്ഞെടുപ്പ്: പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സമാധാനപരമായിരിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍

വായു മലിനീകരണം രൂക്ഷം, ഡൽഹിയിൽ സർക്കാർ, സ്വകാര്യ ഓഫീസുകളിൽ 50 ശതമാനം ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം

യുഎസിൽ തിരക്കിട്ട ചർച്ച, മുസ്ലീം ബ്രദർഹുഡിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചേക്കും

അടുത്ത ലേഖനം
Show comments