Webdunia - Bharat's app for daily news and videos

Install App

പിഎം ശ്രീ പദ്ധതി നടപ്പാക്കാത്തതിന്റെ പേരില്‍ കേന്ദ്രം തടഞ്ഞു വച്ചിരിക്കുന്ന ഫണ്ട് പലിശ സഹിതം ലഭിക്കണം: സുപ്രീംകോടതിയെ സമീപിച്ച് തമിഴ്‌നാട്

കേന്ദ്രസര്‍ക്കാരിനെതിരെ തമിഴ്‌നാട് സ്യൂട്ട് ഹര്‍ജി ഫയല്‍ ചെയ്തു.

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 21 മെയ് 2025 (11:14 IST)
പിഎം ശ്രീ പദ്ധതി നടപ്പാക്കാത്തതിന്റെ പേരില്‍ കേന്ദ്രം തടഞ്ഞു വച്ചിരിക്കുന്ന ഫണ്ട് പലിശ സഹിതം ലഭിക്കണമെന്ന ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ച് തമിഴ്‌നാട്. കേന്ദ്രസര്‍ക്കാരിനെതിരെ തമിഴ്‌നാട് സ്യൂട്ട് ഹര്‍ജി ഫയല്‍ ചെയ്തു. തടഞ്ഞുവെച്ചിരിക്കുന്ന 2291 കോടി രൂപ അടിയന്തരമായി കൈമാറാന്‍ കേന്ദ്രസര്‍ക്കാരിനോട് നിര്‍ദ്ദേശിക്കണമെന്നാണ് തമിഴ്‌നാടിന്റെ ആവശ്യം.
 
നിലവില്‍ പിഎം ശ്രീ പദ്ധതി നടപ്പാക്കാത്തത് കേരളം, തമിഴ്‌നാട്, പശ്ചിമബംഗാള്‍ എന്നീ മൂന്ന് സംസ്ഥാനങ്ങള്‍ മാത്രമാണ്. ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ ദേശീയ വിദ്യാഭ്യാസ നയത്തോടുള്ള എതിര്‍പ്പുകാരണമാണ് ഈ സംസ്ഥാനങ്ങള്‍ പദ്ധതി നടപ്പാക്കാത്തത്. അതിനാല്‍ ഈ സംസ്ഥാനങ്ങള്‍ക്ക് അര്‍ഹതപ്പെട്ട പണം സര്‍ക്കാര്‍ തടഞ്ഞു വച്ചിരിക്കുകയാണ്. 
 
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ സമഗ്ര ശിക്ഷ നയപ്രകാരം തങ്ങള്‍ക്ക് ലഭിക്കേണ്ടത് 2151.59 കോടി രൂപയാണെന്നും ഇതില്‍ 6% പലിശ കണക്കാക്കിയാല്‍ 139 കോടി രൂപ വരുമെന്നും ഇത് രണ്ടും ഒരുമിച്ചുള്ള തുക ലഭിക്കണമെന്നുമാണ് തമിഴ്‌നാടിന്റെ ആവശ്യം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

കസ്റ്റഡി തടവുകാരിയെ അനധികൃതമായി രണ്ടു ദിവസം ഹോട്ടലില്‍ താമസിപ്പിച്ചു; എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

Monsoon to hit Kerala: മേയ് 25 ഓടെ കാലവര്‍ഷം കേരളത്തില്‍; വടക്കന്‍ ജില്ലകളില്‍ അതീവ ജാഗ്രത

ഇസ്രയേലുമായുള്ള വ്യാപാര ചര്‍ച്ചകള്‍ നിര്‍ത്തിവച്ചതായി യുകെ

അമ്മയുടെ മുന്നില്‍ വെച്ച് കാമുകന്‍ രണ്ടര വയസ്സുള്ള മകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

വേടന്റെ പരിപാടിയിലുണ്ടായത് 1,75,552 രൂപയുടെ നാശനഷ്ടം, പൈസ തരണം, പട്ടികജാതി വികസന വകുപ്പിന് നഗരസഭയുടെ നോട്ടീസ്

അടുത്ത ലേഖനം
Show comments