ഒരു തീവ്രവാദിയേയും വെറുതെ വിടില്ല, ജയിച്ചെന്ന് കരുതരുത് തെരെഞ്ഞ് പിടിച്ച് ശിക്ഷ നടപ്പിലാക്കും: അമിത് ഷാ

അഭിറാം മനോഹർ
വ്യാഴം, 1 മെയ് 2025 (20:16 IST)
പഹല്‍ഗാം ഭീകരാക്രമണത്തില്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഒരു തീവ്രവാദിയേയും രാജ്യം വെറുതെ വിടില്ലെന്ന് അമിത് ഷാ പറഞ്ഞു. ദില്ലിയില്‍ നടന്ന ഒരു പൊതുപരിപാടിയിലാണ് അമിത് ഷാ നിലപാട് വ്യക്തമാക്കിയത്. നിലവില്‍ പോസ്റ്റല്‍ സര്‍വീസുകളും പാക് ഐപി അഡ്രസുള്ള വെബ്‌സൈറ്റുകളും നിരോധിച്ച് കൊണ്ട് പാകിസ്ഥാന് മുകളില്‍ കൂടുതല്‍ ഉപരോധമേര്‍പ്പെടുത്താനുള്ള നീക്കത്തിലാണ് ഇന്ത്യ. അതേസമയം തിരിച്ചടി വൈകുന്നതില്‍ കോണ്‍ഗ്രസ് കേന്ദ്രത്തിനെതിരായ വിമര്‍ശനം കടുപ്പിച്ചു.
 
തീവ്രാവാദികളില്‍ ഒരാളെ പോലും വെറുതെ വിടില്ലെന്നാണ് അമിത് ഷാ വ്യക്തമാക്കിയത്. തെരെഞ്ഞ് പിടിച്ച് ശിക്ഷ നടപ്പിലാക്കുമെന്ന ഉറപ്പാണ് അമിത് ഷാ നല്‍കിയത്. അതേസമയം നിയന്ത്രണ രേഖയിലും അന്താരാഷ്ട്ര അതിര്‍ത്തികളിലും കടുത്ത ജാഗ്രത തുടരുകയാണ്.അസാധാരണമായ നീക്കങ്ങള്‍ നിരീക്ഷിക്കുകയാണെന്നും സേന തിരിച്ചടിക്ക് സന്നദ്ധമാണെന്നും നാവികസേന വ്യക്തമാക്കി. തിരിച്ചടി സൈന്യത്തിന് പൂര്‍ണ്ണമായും വിട്ടുകൊടുത്തതോടെ സൈന്യം അതിനായുള്ള കര്‍മ്മപദ്ധതി തയ്യാറാക്കുകയാണ്. ഇതിലുള്ള പുരോഗതി കരസേന മേധാവി ഇന്നലെ പ്രധാനമന്ത്രിയോട് വിശദീകരിച്ചിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എന്‍ വാസുവിനെ വിലങ്ങണിയിച്ച് കോടതിയില്‍ എത്തിച്ചു; പോലീസുകാര്‍ക്കെതിരെ നടപടിക്ക് സാധ്യത

നടിയെ ആക്രമിച്ച കേസിന്റെ വിധിന്യായം പൂര്‍ത്തിയാകുന്നു; ആയിരത്തിലേറെ പേജുകള്‍ !

വളര്‍ച്ച പടവലങ്ങ പോലെ താഴോട്ട്? തിരുവനന്തപുരത്ത് 50 ഇടങ്ങളില്‍ ബിജെപിക്ക് സ്ഥാനാര്‍ഥികളില്ല

കന്യാകുമാരി കടലിന് സമീപത്തായി തുടരുന്ന ചക്രവാത ചുഴി ഇന്ന് ന്യൂന മര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യത; കനത്ത മഴയ്ക്ക് സാധ്യത

Rahul Mamkootathil: 'കോണ്‍ഗ്രസിനായി വോട്ട് ചോദിക്കാന്‍ രാഹുല്‍ ആരാണ്'; മുതിര്‍ന്ന നേതാക്കള്‍ കലിപ്പില്‍, കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

അടുത്ത ലേഖനം
Show comments