Webdunia - Bharat's app for daily news and videos

Install App

'മരിക്കാനായി വന്നാൽ എങ്ങനെ ജീവനോടെയുണ്ടാകും'- വിവാദ പ്രസ്‌താവനയുമായി യോഗി ആദിത്യനാഥ്

അഭിറാം മനോഹർ
ബുധന്‍, 19 ഫെബ്രുവരി 2020 (18:01 IST)
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ് നിയമസഭയില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നൽകിയ പ്രസ്ഥാവന വിവാദമാകുന്നു. കഴിഞ്ഞ ഡിസംബറില്‍ സിഎഎ വിരുദ്ധ സമരത്തിനിടെയുണ്ടായ മരണങ്ങളെ പറ്റി വിശദീകരിക്കുന്നതിനിടെ മുഖ്യമന്ത്രി നടത്തിയ പ്രസ്ഥാവനയാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. ചിലർ മരിക്കണം എന്ന ഉദ്ദേശത്തോടെ വന്നാൽ അവർ പിന്നെ എങ്ങനെയാണ് ജീവനോടെയിരിക്കുക എന്നതായിരുന്നു ഉത്തർപ്രദേശ് നിയമസഭയിൽ യോഗി ആദിത്യനാഥിന്റെ പ്രസ്ഥാവന.
 
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾ ഉത്തർപ്രദേശിൽ സംഘർഷത്തിലെത്തിയപ്പോൾ 20 പേരാണ് ഉത്തർപ്രദേശിൽ മാത്രം മരിച്ചത്. എന്നാൽ ഇവരാരും പോലീസ് നടത്തിയ വെടിവെപ്പിലല്ല മരിച്ചതെന്നും കലാപകാരികളുടെ ബുള്ളറ്റിന് ഇരകളാകുകയായിരുന്നെന്നും യോഗി പറഞ്ഞു.ഒരാള്‍ ആളുകളെ വെടിവെക്കണമെന്ന് ഉദ്ദേശ്യത്തോടെ തെരുവിലേക്ക് പോയാല്‍ ഒന്നുകില്‍ അയാള്‍ മരിക്കും അല്ലെങ്കിൽ പോലീസുകാരൻ മരിക്കും. ആസാദി എന്ന മുദ്രാവാക്യമാണ് അവർ ഉയർത്തുന്നത് എന്ത് ആസാദിയാണ് അവർക്ക് വേണ്ടത്? ജിന്നയുടെ സ്വപ്‌നം നടപ്പിലാക്കാനാണൊ അതോ ഗാന്ധിജിയുടെ സ്വപ്‌നം നടപ്പിലാക്കാനാണോ നമ്മൾ പരിശ്രമിക്കേണ്ടത്? ഡിസംബറിലെ കലാപത്തിന് ശേഷം പൊലീസ് നടപടികളെ പ്രശംസിക്കണമെന്നും അതിന് ശേഷം സംസ്ഥാനത്ത് കലാപങ്ങൾ ഒന്നും നടന്നിട്ടില്ലെന്നും യോഗി പറഞ്ഞു.
 
ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഒരിക്കലും സമരക്കാര്‍ക്ക് എതിരല്ലെന്നും എന്നാല്‍ കലാപം നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും യോഗി പറഞ്ഞു. അതേസമയം, സിഎഎ വിരുദ്ധ സമരത്തിനിടെ സംസ്ഥാനത്ത് 22 പേര്‍ കൊല്ലപ്പെട്ടതായി സംസ്ഥാന സര്‍ക്കാര്‍ അലഹബാദ് ഹൈക്കോടതിയെ അറിയിച്ചു. എന്നാൽ പോലീസ് നടത്തിയ വെടിവെപ്പിലാണ് ആളുകൾ മരിച്ചതെന്നാണ് പ്രതിഷേധക്കാർ പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയിലെ ഈ ഗ്രാമം 'യുപിഎസ്സി ഫാക്ടറി' എന്നറിയപ്പെടുന്നു, 75 വീടുകളിലായി 47 ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍

പൂച്ചയ്ക്ക് ഭക്ഷണം കൊടുത്ത ശേഷം തലയും ശരീരഭാഗങ്ങളും അറുത്ത് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ ഇട്ട് യുവാവ്; സംഭവം പാലക്കാട്

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്; ഐറ്റി മേഖലയില്‍ ജോലി ചെയ്യുന്ന 80 ശതമാനം പേരിലും ഫാറ്റിലിവര്‍!

കന്യാസ്ത്രീകളുടെ അറസ്റ്റിലെ ഇടപെടല്‍; ബിജെപിയില്‍ രാജീവ് ചന്ദ്രശേഖറിനെതിരെ പടയൊരുക്കം

പ്രഭാത നടത്തത്തിനിടെ കോണ്‍ഗ്രസ് എം പിയുടെ 4 പവന്റെ സ്വര്‍ണമാല കവര്‍ന്നു.കഴുത്തിന് പരുക്ക്

അടുത്ത ലേഖനം
Show comments