ഇന്ത്യയ്ക്കെതിരെ പാകിസ്ഥാന്റെ വജ്രായുധം? ആസിഫ് അലി ഞായറാഴ്ച കളത്തിലിറങ്ങും!

പാകിസ്ഥാൻ ടീമിൽ ഇടം പിടിച്ച് ആസിഫ് അലി

Webdunia
ബുധന്‍, 12 ജൂണ്‍ 2019 (17:41 IST)
ലോകകപ്പ് മത്സരം പൊടിപൊടിക്കുകയാണ്. പാക്കിസ്ഥാൻ ലോകകപ്പ് സ്ക്വാഡ് ലിസ്റ്റ് പ്രസിദ്ധീകരിച്ചതിൽ അബദ്ധം പിണഞ്ഞ് ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ. പാക്കിസ്ഥാന്റെ കൂറ്റനടിക്കാരൻ ആസിഫ് അലിക്ക് പകരം മലയാളികളുടെ പ്രിയ നടൻ ആസിഫ് അലിയുടെ പ്രൊഫൈലാണ് ടൈംസ് ഓഫ് ഇന്ത്യ നൽകിയിരിക്കുന്നത്.
 
ഞായറാഴ്ച ഇന്ത്യ - പാകിസ്ഥാൻ മത്സരം നടക്കാനിരിക്കെയാണ് ഈ അബദ്ധമെന്നതും ശ്രദ്ധേയം. ഇതോടെ ട്രോളർമാരും സജീവമായിരിക്കുകയാണ്. ഇന്ത്യയ്ക്കെതിരെ പാകിസ്ഥാൻ ഉപയോഗിക്കുന്ന വജ്രായുധമാണ് ആസിഫ് എന്നും ഞായറാഴ്ച താരം കളത്തിലിറങ്ങുമെന്നും ട്രോളി ട്രോളർമാർ സജീവമായി കഴിഞ്ഞു. 
 
പട്ടികയിലെ ആദ്യത്തെ പേരു തന്നെ ആസിഫ് അലിയുടേതാണ്. വലം കയ്യൻ ബാറ്റ്സ്മാൻ, വലം കയ്യൻ മീഡിയം ഫാസ്റ്റ് ബൗളർ എന്ന വിശേഷണത്തോടൊപ്പം നടൻ ആസിഫ് അലിയുടെ ചിത്രം. ലിങ്ക് തുറക്കുമ്പോൾ നടൻ ആസിഫ് അലിയുടെ പ്രൊഫൈലിലേക്കാണ് പോകുന്നത്. മറ്റു കളിക്കാരുടെ ലിങ്കുകൾ പക്ഷേ, അവരവരുടെ പ്രൊഫൈലുകളിലേക്ക് തന്നെയാണ് തുറക്കുന്നത്.
 
എന്തായാലും ടൈംസ് ഓഫ് ഇന്ത്യക്ക് പറ്റിയ അബദ്ധം സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. അതേ സമയം, നടൻ ആസിഫ് അലി തരക്കേടില്ലാത്തെ ഒരു ക്രിക്കറ്റ് താരം കൂടിയാണ്. മീഡിയം പേസ് ബൗളറായ ആസിഫ് അലി സെലബ്രിറ്റി ക്രിക്കറ്റ് ലീഗിൽ കേരളത്തിനു വേണ്ടി കളിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

200 വോട്ടര്‍മാര്‍, ഒരു വീട്ടു നമ്പര്‍: കേരളത്തില്‍ നിന്നുള്ള 6/394 എന്ന വീട്ട് നമ്പര്‍ വിവാദത്തില്‍

തിരുവനന്തപുരത്തെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള തിയേറ്ററുകളിലെ സിസിടിവി ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകളില്‍ പ്രചരിക്കുന്നു

'കേരളത്തില്‍ എസ്ഐആര്‍ നടപടികള്‍ തുടരുക': തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

ഗതികെട്ട് കെപിസിസി; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതി ഡിജിപിക്കു കൈമാറി

എസ്ഐആറിൽ നടപടികൾ തുടരാം, കൂടുതൽ ജീവനക്കാരെ ആവശ്യപ്പെടരുത്, സർക്കാർ നിർദേശങ്ങളെ പരിഗണിക്കണം : സുപ്രീം കോടതി

അടുത്ത ലേഖനം
Show comments