"പ്രധാനമന്ത്രിക്ക് എന്ത് പണികൊടുക്കും?''- ആ പോസ്റ്റിന് പിന്നിൽ സംഘപരിവാർ? ഹനാന് സംഭവിച്ചത് അപകടം തന്നെയോ?

‘ആദ്യം പുകഴ്ത്തി, പിന്നെ കളിയാക്കി, ഇപ്പോൾ രാജ്യദ്രോഹിയുമാക്കി‘- താൻ ചെയ്ത തെറ്റ് എന്തെന്ന് ഹനാൻ

Webdunia
തിങ്കള്‍, 3 സെപ്‌റ്റംബര്‍ 2018 (13:33 IST)
അതിജീവനത്തിനായി പല തൊഴിലുകളും ചെയ്ത് ജീവിക്കുന്ന ഹനാൻ ഹനാനി എന്ന പെൺകുട്ടിയെ മീൻ വിൽപ്പനയിലൂടെയാണ് കേരളം അറിഞ്ഞത്. ഹനാനെ സ്റ്റാർ ആക്കിയത് സോഷ്യൽ മീഡിയ ആണ്. എന്നാൽ, അവളെ ഫെയ്മസ് ആക്കിയ സോഷ്യൽ മീഡിയ തന്നെ ഇപ്പോൾ അവളുടെ വില്ലനായി മാറിയിരിക്കുകയാണ്. 
 
ഹനാന്‍ പ്രധാനമന്ത്രിയെ അപമാനിച്ചെന്ന വാര്‍ത്തകളും പോസ്റ്റുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ നിറയുന്നത്. ഹനാന്‍ ഹനാനി എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പോസ്റ്റുകളും ചിത്രങ്ങളും പ്രത്യേക്ഷപ്പെട്ടത്.
 
ഇതോടെ ഹനാനെ രാജ്യദ്രോഹിയെന്ന് മുദ്ര കുത്തുകയാണ് ബിജെപി ചായ്‌വുള്ളവർ. ഇതോടെ ഹനാനെതിരെ കടുത്ത സൈബർ ആക്രമണമാണ് നടക്കുന്നത്. സംഭവം വൻ വിവാദമായപ്പോൾ ഹനാൻ തന്നെ വിശദീകരണവുമായി രംഗത്തെത്തി. 
 
തന്നെ ഇങ്ങനെ ദ്രോഹിക്കാന്‍ മാത്രം താന്‍ എന്ത് തെറ്റാണ് ചെയ്തതെന്ന് ഹനാന്‍ മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ചോദിച്ചു. ആദ്യം പുകഴ്ത്തി , പിന്നെ കളിയാക്കി, ഇപ്പോള്‍ രാജ്യദ്രോഹി ആക്കുന്നു, താന്‍ ഇതിന് മാത്രം എന്താണ് ചെയ്തത്. തന്‍റെ പേരില്‍ നിരവധി ഫേസ്ബുക്ക് പേജുകള്‍ ഉണ്ട്. അതില്‍ എല്ലാം തന്‍റെ ഫോട്ടോയാണ് പ്രൊഫൈല്‍ ചിത്രമായി കൊടുത്തിരിക്കുന്നതെന്നും ഹനാൻ പറഞ്ഞു. 
 
തന്റെ പേരിൽ പ്രചരിക്കുന്ന പോസ്റ്റിനു കാരണം ആരാണെന്ന് അറിയില്ലെന്നാണ് ഹനാൻ പറയുന്നത്. അതേസമയം, ബിജെപി സംഘപരിവാർ അനുഭാവികളാണ് പോസ്റ്റിന് പിന്നിലെന്ന ആരോപണവും സോഷ്യൽ മീഡിയകളിൽ ഉയരുന്നുണ്ട്. 
 
അതേസമയം, കൊടുങ്ങല്ലൂരിൽ വെച്ച് ഇന്നുണ്ടായ അപകടത്തിൽ ഹനാന്റെ നട്ടെല്ലിന് ഗുരുതരമായ പരുക്കേറ്റിരിക്കുകയാണ്. ഹനാന്റെ കാറിന് കുറുകെ മറ്റൊരു വാഹനം വന്നപ്പോള്‍ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഹനാന്റെ കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കേരളത്തിൽ 2 സീറ്റ് ഉറപ്പിച്ച് ബിജെപി, 10 മണ്ഡലങ്ങളിൽ അട്ടിമറിക്ക് സാധ്യതയെന്നും വിലയിരുത്തൽ

നഷ്ടങ്ങൾക്കെല്ലാം എണ്ണിയെണ്ണി കണക്ക് ചോദിക്കും, ആക്രമിച്ചവർ ശിക്ഷിക്കപ്പെടാതെ പോകില്ല: മുജ്തബ ഖമേനി

ഹോർമുസിൽ ഫീസ് ഈടാക്കാതിരിക്കുന്നതാണ് ഇറാന് നല്ലതെന്ന് ട്രംപ്, പാകിസ്ഥാനിൽ ഇന്ന് നിർണായക ചർച്ച

വിജയുടെ ജനനായകന്റെ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍, റിലീസിന് മുന്‍പെ വലിയ തിരിച്ചടി

യുഎസ് രക്ഷാദൗത്യം ഇറാന്റെ ആണവ ഇന്ധനം മോഷ്ടിക്കാനുള്ള മറയോ? ഗുരുതര ആരോപണവുമായി ഇറാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ദേശീയപാതകളിലൂടെ അമിതഭാരം കയറ്റിയാൽ ടോൾ നാലിരട്ടി

സ്റ്റീൽ പാത്രത്തിനുള്ളിൽ പടക്കം പൊട്ടിക്കാൻ ശ്രമിച്ചു; സ്റ്റീൽ ചീളുകൾ ശരീരത്തിൽ തറച്ചുകയറി 16 കാരൻ മരിച്ചു

നിതിന്‍ രാജിന്റെ മരണത്തില്‍ കോളേജ് അധികൃതര്‍ക്കെതിരെ നടപടിയെടുക്കണം; വിസിയോട് ആവശ്യപ്പെട്ട് ഗവര്‍ണര്‍

പന്തളം കൊട്ടാരത്തില്‍ നിന്ന് കാണാതായ കണിപ്പൊന്നിനെ കണ്ടെത്തി; മുളക്കുഴ സ്വദേശി കുറ്റം സമ്മതിച്ചു

ആന്‍ഡമാന്‍ കടലില്‍ ബോട്ട് മുങ്ങി, കുട്ടികളടക്കം 250 പേരെ കാണാതായതായി റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments