Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഓരോ ചോദ്യവും ബുള്ളറ്റ് ഷോട്ട് പോലെ, കൂടപ്പിറപ്പ് ആയാൽ ഇങ്ങനെ വേണം': അഹാനയ്ക്ക് കൈയ്യടി

50000 ത്തിലധികം രൂപ പണമായി എടുത്തിട്ടുണ്ടെന്നും ഇവർ തുറന്നു സമ്മതിച്ചു.

Ahana Krishna

നിഹാരിക കെ.എസ്

, ഞായര്‍, 8 ജൂണ്‍ 2025 (10:35 IST)
ദിയ കൃഷ്ണകുമാറിന്റെ സ്ഥാപനത്തില്‍ നിന്ന് മുൻ ജീവനക്കാർ പണം തട്ടിയെന്ന സംഭവത്തില്‍ തെളിവുകള്‍ പുറത്ത് വിട്ട് ദിയയുടെ അമ്മ സിന്ധു. പണം തട്ടിയെടുത്തുവെന്നും ക്വു ആർ കോഡ് ഉപയോഗിച്ചാണ് പണം തട്ടിയതെന്നും മൂവരും തുറന്നു സമ്മതിക്കുന്ന വീഡിയോ ആണ് പുറത്തുവിട്ടത്. ദിയയുടെ ചേച്ചിയും നടിയുമായ അഹാന കൃഷ്ണയുടെ നേതൃത്വത്തിലാണ് മൂവരെയും ചോദ്യം ചെയ്തത്. തട്ടിപ്പ് നടന്നതെങ്ങനെയെന്ന അഹാനയുടെ ചോദ്യങ്ങൾക്ക് മൂവരും മറുപടി നൽകുന്നുണ്ട്. 50000 ത്തിലധികം രൂപ പണമായി എടുത്തിട്ടുണ്ടെന്നും ഇവർ തുറന്നു സമ്മതിച്ചു. 
 
അഹാനയും ദിയയുമാണ് പെണ്‍കുട്ടികളോട് സംസാരിക്കുന്നത്. ഇതിന് പിന്നാലെയാണ് അഹാനയ്ക്ക് കയ്യടിച്ച് സൈബറിടം. ഒരു ചേച്ചി ആയാൽ ഇങ്ങനെ വേണമെന്നും തന്റെ അനുജത്തിയ്ക്ക് ഒരു പ്രശ്നം വന്നപ്പോൾ കട്ടയ്ക്ക് കൂടെ നിൽക്കുന്ന അവരെ കണ്ട് പഠിക്കേണ്ടതാണെന്നും സോഷ്യൽ മീഡിയ പറയുന്നു. ‘ഓരോ ചോദ്യവും ബുള്ളറ്റ് ഷോട്ട് പോലെ, അനിയത്തിക്കായി പൊരുതുന്ന ചേച്ചി, അനിയത്തിക്ക് ഒരു പ്രശ്നം വരുമ്പോൾ ഒരു ചേച്ചി എങ്ങനെ ആയിരിക്കണം എന്നതിന്റെ എക്സാറ്റ് പ്രൂഫ് ആണ് അഹാന', എന്നിങ്ങനെ പോകുന്നു കമന്റുകൾ.
 
അതേസമയം, യുവതികൾക്കെതിരെ ദിയ സാമ്പത്തിക തട്ടിപ്പ് നടത്തിയതായി പരാതി നൽകിയിരുന്നു. പൊലീസിൽ തട്ടിപ്പുമായി ബന്ധപ്പെട്ട് പരാതി നൽകിയതിന് പിന്നാലെ ആരോപണവിധേയരായ മൂന്നുപേരും ദിയ കൃഷ്ണക്കും കൃഷ്ണകുമാറിനുമെതിരെ തട്ടിക്കൊണ്ടുപോകലിന് പരാതി നൽകിയിട്ടുണ്ട്. രണ്ട് വാഹനങ്ങളിലായി തട്ടിക്കൊണ്ടുപോയെന്ന് പരാതിക്കാരായ യുവതികൾ പറയുന്നു.

ഫോണുകൾ ബലമായി പിടിച്ചുവാങ്ങുകയും മണിക്കൂറുകളോളം പൂട്ടിയിടുകയും ചെയ്തു. പൊലീസ് ഉദ്യോ​ഗസ്ഥൻ എന്ന പേരിൽ ഒരാൾ ഭീഷണിപ്പെടുത്തിയെന്നും യുവതികൾ മാധ്യമങ്ങളോട് വെളിപ്പെടുത്തി. ദിയ അക്കൗണ്ടിലേക്ക് പണം മാറ്റിച്ചത് നികുതി പ്രശ്നം മൂലമാണെന്നും യുവതികൾ പറയുന്നു. ജാതീയമായി അധിക്ഷേപിക്കാറുണ്ടെന്നും ഇവർ ആരോപിക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടിയുടെ കളങ്കാവൽ ഉടനെ എത്തില്ല?