പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഗാസയിലെ പട്ടിണിമരണങ്ങള്‍ വ്യാജ പ്രചാരണങ്ങളാണെന്നും നെതന്യാഹു പറഞ്ഞു.

അഭിറാം മനോഹർ
തിങ്കള്‍, 11 ഓഗസ്റ്റ് 2025 (18:11 IST)
ഗാസയിലെ ശേഷിക്കുന്ന ഹമാസ് ശക്തികേന്ദ്രങ്ങളെല്ലാം പിടിച്ചെടുക്കുമെന്ന് വ്യക്തമാക്കി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. യുദ്ധം അവസാനിപ്പിക്കുക, തടവുകാരെ മോചിപ്പിക്കുക, ഹമാസിനെ പൂര്‍ണ്ണമായി ഇല്ലാതെയാക്കുക എന്നിവയാണ് ഇസ്രായേലിന്റെ ലക്ഷ്യങ്ങളെന്ന് വ്യക്തമാക്കിയ നെതന്യാഹു യുദ്ധത്തിന്റെ തുടക്കം മുതല്‍ ഒപ്പം നിന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നന്ദി അറിയിച്ചു.അതേസമയം ഗാസയിലെ പട്ടിണിമരണങ്ങള്‍ വ്യാജ പ്രചാരണങ്ങളാണെന്നും നെതന്യാഹു പറഞ്ഞു.
 
ഗാസയെ അധിനിവേശം ചെയ്യുക ലക്ഷ്യമല്ല, ഗാസയെ മോചിപ്പിക്കുകയാണ് ലക്ഷ്യം. ഗാസയിലെ പലസ്തീനികള്‍ ഹമാസില്‍ നിന്നും മോചനം ആഗ്രഹിക്കുന്നവരാണ്. ഇപ്പോഴും ആയിരക്കണക്കിന് ആയുധധാരികള്‍ പലസ്തീനിലുണ്ട്. ഹമാസിനെ പൂര്‍ണമായും നശിപ്പിക്കാതെ യുദ്ധം അവസാനിപ്പിക്കാന്‍ കഴിയില്ല. ഗാസ സിറ്റിയില്‍ മാത്രമല്ല മു ഔസിയിലുള്ള ഗമാസ് കേന്ദ്രങ്ങളും പൊളിച്ചുനീക്കാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും നെതന്യാഹു പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

സിനിമ നിര്‍ത്തിയപ്പോള്‍ വരുമാനം ഇല്ല; കേന്ദ്രമന്ത്രി സ്ഥാനം ഒഴിയാന്‍ ആഗ്രഹം പ്രകടിപ്പിച്ച് സുരേഷ് ഗോപി

രാത്രി 12:30ന് എന്തിന് പുറത്തുപോയി?, മെഡിക്കൽ വിദ്യാർഥിയുടെ റേപ്പ് കേസിൽ വിവാദ പരാമർശം നടത്തി മമതാ ബാനർജി

ഗാസയിലെ യുദ്ധം അവസാനിപ്പിച്ചു, ഇപ്പോള്‍ അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മില്‍ യുദ്ധമാണെന്ന് കേള്‍ക്കുന്നു: ഡൊണാള്‍ഡ് ട്രംപ്

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡ്രൈവര്‍ ജെയ്മോന്‍ ജോസഫിനെ പിന്തുണച്ചു യുഡിഎഫ്; കെഎസ്ആര്‍ടിസിയെ തകര്‍ക്കാന്‍ നോക്കുന്ന യൂണിയന് അഭിനന്ദനങ്ങളെന്ന് പരിഹസിച്ച് മന്ത്രി

കേരളത്തില്‍ ജനിതക വൈകല്യങ്ങളുള്ള നവജാതശിശുക്കളുടെ എണ്ണം വര്‍ദ്ധിക്കുന്നു, ഏറ്റവും കൂടുതല്‍ തിരുവനന്തപുരത്ത്

മൂക്കിന് പരിക്കേറ്റ ഷാഫി പറമ്പിലിനെ പരിഹസിക്കുന്ന പരസ്യം മില്‍മ പിന്‍വലിച്ചു

മഴയ്‌ക്കൊപ്പം ഇടിമിന്നലിനു സാധ്യത; ജാഗ്രത വേണം

ഈ ചതി വേണ്ടായിരുന്നു, ദീപാവലിക്ക് തൊട്ടുമുൻപ് ഐആർസിടിസി വെബ്സൈറ്റും ആപ്പും പ്രവർത്തനരഹിതമായി

അടുത്ത ലേഖനം
Show comments