Webdunia - Bharat's app for daily news and videos

Install App

Operation Sindoor: ഇന്ത്യ ആക്രമണത്തിനായി ഉപയോഗിച്ചത് സ്കാല്പ് മിസൈലുകൾ, തൊടുക്കാനായി റഫാൽ യുദ്ധവിമാനങ്ങൾ

അഭിറാം മനോഹർ
ബുധന്‍, 7 മെയ് 2025 (09:46 IST)
പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയിട്ടുള്ള ഇന്ത്യയുടെ ആക്രമണത്തിനായി ഉപയോഗിച്ചത് സ്‌കാല്പ് മിസലുകള്‍. 9 ഇടങ്ങളില്‍ നടത്തിയ ആക്രമണത്തിനായി സ്‌കാല്പ് മിസലുകളും ഹാമര്‍ ബോംബുകളുമാണ് ഇന്ത്യന്‍ സൈന്യം ഉപയോഗിച്ചത്. കരസേനയും വ്യോമസേനയും നാവികസേനയും സംയുക്തമായാണ് ആക്രമണത്തില്‍ പ്രവര്‍ത്തിച്ചതെന്നാണ് സൂചന.
 
 റഫാല്‍ യുദ്ധവിമാനങ്ങളില്‍ നിന്നും തൊടുത്ത ക്രൂയ്‌സ് മിസലുകളാണ് പാക് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തത്. അതേസമയം ഓപ്പറേഷന്‍ സിന്ദൂറിന്റെ ആദ്യഘട്ടം മാത്രമാണിതെന്ന് സേനാ വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യയുടെ അപ്രതീക്ഷിത ആക്രമണത്തിന്റെ ഞെട്ടലിലാണ് പാകിസ്ഥാന്‍. ഇന്ത്യയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്കിന് മറുപടിയായി അതിര്‍ത്തിയില്‍ പാക് വെടിവെയ്പ്പ് ശക്തമാക്കിയിരിക്കുകയാണ്. അതിര്‍ത്തിയില്‍ നടക്കുന്ന ഷെല്ലാക്രമണത്തില്‍ കശ്മീര്‍ അതിര്‍ത്തിയിലെ പ്രദേശവാസികളായ 3 പേര്‍ കൊല്ലപ്പെട്ടതായി ഇന്ത്യന്‍ സൈന്യം അറിയിച്ചു. ഇതിന് ശക്തമായ മറുപടി നല്‍കുമെന്നും സൈന്യം അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

പാക് ഷെല്ലാക്രമണത്തില്‍ പൂഞ്ചില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു 34 പേര്‍ക്ക് പരിക്ക്

Operation Sindoor: പഹല്‍ഗാം ഭീകരാക്രമണത്തിനു മറുപടി; പ്രത്യാക്രമണത്തിനു 'ഓപ്പറേഷന്‍ സിന്ദൂര്‍' എന്നു പേര് നല്‍കാന്‍ കാരണം?

രാജ്യം മുഴുവന്‍ നിങ്ങളോടൊപ്പമുണ്ട്, ദൗത്യം പൂര്‍ത്തിയാകുന്നത് വരെ പോരാട്ടം തുടരണം: രജനീകാന്ത്

'രാഷ്ട്രം വിളിക്കുമ്പോൾ ഇന്ത്യൻ ആർമി ഉത്തരം നൽകും, സല്യൂട്ട്': ഓപ്പറേഷൻ സിന്ദൂരിൽ മമ്മൂട്ടി

ഇന്ത്യ യുദ്ധത്തിനാണ് മുതിരുന്നത്, തിരിച്ചടിക്കാൻ തങ്ങൾക്ക് അവകാശമുണ്ട്: മുന്നറിയിപ്പുമായി പാകിസ്ഥാൻ

അടുത്ത ലേഖനം
Show comments